സർക്കാരിന് വൻ തിരിച്ചടി... നിലപാട് മാറ്റി പരാതിക്കാരി... ഉമ്മൻ ചാണ്ടിയെ അഴിയെണ്ണിക്കും? തിരിച്ചടിയിൽ സർക്കാർ പൊള്ളി

സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻചിറ്റ് നൽകിയത് സർക്കാരിനു കനത്ത തിരിച്ചടി തന്നെയാണ്. പരാതിക്കാരിയുടെ മൊഴികളിൽ വൈരുധ്യമെന്നും സിബിഐ വ്യക്തമാക്കി. ഇതോടെ ഇടതു സർക്കാർ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
ഉമ്മൻചാണ്ടിയുടെ ആത്മവിശ്വാസം പോലെത്തന്നെ സിബിഐ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണിപ്പോൾ. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിൽ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കാണിച്ചാണ് തിരുവനന്തപുരം സി ജെ എം കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് വ്യക്തമാക്കിയ പരാതിക്കാരിക്ക് ഇപ്പോൾ മനംമാറ്റം സംഭവിച്ചിരിക്കുകയാണ്. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി. സിബിഐയുടെ ക്ലീൻചിറ്റ് സംസ്ഥാന സർക്കാരിനുള്ള കനത്ത തിരിച്ചടിയാണെന്നാണു വിലയിരുത്തൽ.
ക്ലീൻ ചിറ്റ് ഉമ്മൻചാണ്ടിയ്ക്കും കോൺഗ്രസിനും ആശ്വാസമാണ് എന്നതിനപ്പുറം, എൽഡിഎഫിന് കിട്ടിയ കനത്ത പ്രഹരം കൂടിയാണിത്. പല ചോദ്യങ്ങൾക്കും ഇടതുപക്ഷം മറുപടി നൽകേണ്ടിവരികയും ചെയ്യും. ഉമ്മൻ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha






















