കാമുകിയുടെ പേരിൽ തർക്കം, കലാശിച്ചത് കൊലപതകത്തിൽ:- യുവ എൻജിനീയറുടെ കൊലപതകത്തിൽ സുഹൃത്ത് അറസ്റ്റിൽ...

തൃശൂരിൽ യുവ എൻജിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുറ്റേക്കര പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാറിന്റെ (38) കൊലപാതകത്തിൽ പടിഞ്ഞാറെകോട്ട സ്വദേശിയും ബേക്കറി ജീവനക്കാരനുമായ ടിനുവാണ് അറസ്റ്റിലായത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. അരുണ്‍ലാലും ടിനുവും സുഹൃത്തുക്കളായിരുന്നു.
ദിവസവും ഒന്നിച്ചിരുന്നാണു മദ്യപിക്കുന്നത്. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ടിനുവിന്റെ മനസ്സില്‍ അരുണിനോടു പക തോന്നി. പിന്നീട് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാറിലിരുന്നു മദ്യപിച്ചു. അരുണിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാമെന്നു ടിനു പറഞ്ഞു. തുടർന്നു പുറ്റേക്കരയിലെ വീട്ടിലേക്കു യാത്ര തുടങ്ങി. ഇടവഴിയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. അരുൺലാൽ മരിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് 2 മണിക്കൂറിനു ശേഷമായിരുന്നു മരണം.
ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 2 പേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും കമ്മിഷണറുടെ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍നിന്നു പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണു പുറ്റേക്കര കൊള്ളന്നൂർ റോഡിൽ അരുൺ ലാലിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരീരത്തിലും മുഖത്തും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു.
പോസ്റ്റുമോർട്ടത്തിലാണ് കൊല പാതകമാണെന്നു കണ്ടെത്തിയത്.അറസ്റ്റിലായ ടിനു കിഴക്കേകോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. നഗരത്തിലെ ബാറുകളിൽ നടത്തിയ അന്വേഷണത്തിലാണു കൊലപാതകം സംബന്ധിച്ച സൂചന കിട്ടിയത്. സംഭവം നടന്ന ദിവസം ഏറെ വൈകിയും ബാറിലിരുന്ന് അരുൺ ലാൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു സംഭവത്തിൽ ടിനുവിന്റെ പങ്കു കണ്ടെത്തിയത്. അരുൺ ലാലിനോടു പ്രതി ടിനു തനിക്ക് ഒരു യുവതിയുമായി പ്രണയമുണ്ടെന്നു പറഞ്ഞിരുന്നു.ഇതിനെ അരുൺലാൽ കളിയാക്കി.
യുവതി പിന്നീടു ടിനുവിനെ അവഗണിക്കുന്നതായി തോന്നിയതോടെ ഇതിനു കാരണം അരുൺലാലാണെന്നു കരുതുകയും ഈ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചു തൃശൂരിലെ റോഡരികിൽ നിൽക്കുകയായിരുന്ന അരുണിനെ ടിനു ബൈക്കിൽ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കൊണ്ടുപോകുകയും വീടെത്തുന്നതിന് മുൻപ് റോഡിൽ ഇറക്കി വിട്ടശേഷം മർദിക്കുകയുമായിരുന്നെന്നു പൊലീസ് പറയുന്നു. തലയ്ക്കേറ്റ അടിയാണു മരണകാരണമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















