Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അസോസിയേറ്റ്‌ പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തിൽ പ്രിയാ വർഗീസിന്റെ യോഗ്യത ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്‌പോർട്‌സ്‌ സയൻസ്‌ വിഭാഗത്തിലെ അധ്യാപകന്‌ അയോഗ്യത; കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിങ്ങിൽ ആരോപണം ശക്തം

29 DECEMBER 2022 12:58 PM IST
മലയാളി വാര്‍ത്ത

പ്രിയാ വർഗീസിന്റെ അസോസിയേറ്റ്‌ പ്രൊഫസർ തസ്തികയിലെ നിയമനവും അതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളും നാം അറിഞ്ഞതാണ്. ഒടുവിൽ കോടതി തന്നെ പ്രിയാ വർഗീസിനെ അയോഗ്യയാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വിവരം പുറത്ത് വരികയാണ്. അസോസിയേറ്റ്‌ പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തിൽ പ്രിയാ വർഗീസിന് ഒരു യോഗ്യത കണക്കാക്കിയിരുന്നു.

ആ യോഗ്യത ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്‌പോർട്‌സ്‌ സയൻസ്‌ വിഭാഗത്തിലെ അധ്യാപകന്‌ അയോഗ്യതയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ ഉയരുന്നത്. കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിങ്ങിലാണ് ഈ സംഭവം നടന്നത്. ഡോ. ആർ.കെ. ബിജുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ അപേക്ഷകനായ ഡോ. ജലസ്റ്റിൽ ഡി. പ്രഭുവിന്റെ അപേക്ഷയാണ് തള്ളിയത്‌.

അതും പ്രിയ വർഗീസിന്റെ യോഗ്യതയായി കണക്കാക്കിയ ഒന്നാണ് തള്ളിയിരിക്കുന്നത്. യോഗ്യതയായ പിഎച്ച്.ഡി. ബിരുദം നേടിയതിനു ശേഷമുള്ള എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നു പറഞ്ഞാണ്‌ അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. എന്നാൽ നിശ്ചിതകാലത്തെ അധ്യാപന പരിചയമില്ലായിരുന്ന പ്രിയാ വർഗീസിന്റെ അപേക്ഷ സ്‌ക്രീനിങ് കമ്മിറ്റി തള്ളിയില്ല. അവിടെയാണ് ഈയൊരു വിഷയത്തിന്റെ ഗൗരവം വർധിക്കുന്നത്. അത് സ്വീകരിക്കുകയും ചെയ്തു. ഈ കാര്യം സെനറ്റിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.

ക്രമവിരുദ്ധമായി നിയമിച്ചവർ ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്ന ആവശ്യം സെനറ്റിൽ യു.ഡി.ഫ്. അംഗങ്ങൾ ശക്തമായി ഉയർത്തി. കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ പോലും ബിരുദ വിഭാഗത്തിൽ 29.47 ശതമാനം സീറ്റുകളും സർവകലാശാലാ പഠനവകുപ്പുകളിൽ 52 ബിരുദാനന്തരബിരുദ സീറ്റുകളുമാണ് കാലിയായി കിടക്കുന്നത്. ഈ വിഷയം പഠിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിക്കാനുള്ള പ്രമേയവും സെനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .

അതേസമയം പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഗവർണറുടെ അടുത്ത് നീക്കം എന്താണ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഗവർണർ ഉറച്ച് നിന്നിരുന്നു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്. കേസിൽ പ്രിയ വർഗീസിന് തിരിച്ചടി നേരിട്ടിരുന്നു .എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചു.ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു .

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു . പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു . അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. എട്ടു വര്ഷത്തെ പ്രവർത്തി പരിചയം വേണം. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.ഹർജി നിലനിൽക്കില്ല എന്ന വാദം പ്രിയ വർഗീസ് മാത്രമാണ് ഉന്നയിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.അങ്ങനെയാണ് പ്രിയ വർഗീസിനെ അയോഗ്യയാക്കിയത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends