68 കാരന് 34 കാരിയെ ലൈംഗികമായി കീഴടക്കാനാകില്ല!ഉമ്മൻ ചാണ്ടിയെ രക്ഷിച്ചത് ആ വ്യക്തിയുടെ ഇടപെടൽ! പീഡന ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ലെന്ന നൂറോളം സാക്ഷി മൊഴികൾ തിരിച്ചടിയായി; സോളാർ പീഡനക്കേസിൽ സിബിഐ ഉത്തരം തേടിയത് 2 ചോദ്യങ്ങൾക്ക് ! പരാതിക്കാരിയുള്ള കള്ളക്കഥകൾ പൊളിയുമ്പോൾ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് കഴിഞ്ഞ ദിവസമാണ് സോളാർ കേസിൽ ക്ലീന്‍ ചിറ്റ് കിട്ടിയത്. അങ്ങനെ നീണ്ട ഒമ്പതു വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡനക്കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.
അതേസമയം നേരത്തെ ജുഡീഷ്യൽ കമ്മിഷനും അതിനു പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ ലഭിക്കുമ്പോൾ സിബിഐ ഇൻസ്പെക്ടർ നിപുൻ ശങ്കറും സംഘവും ആദ്യം കണ്ടെത്താൻ ശ്രമിച്ചത് ഈ 2 ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു.
അത് ഇതൊക്കെയാണ് പീഡനം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നോ എന്നതാണ് ആദ്യ ചോദ്യം? എന്നാൽ പീഡനം നടന്നെന്നു പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു. പക്ഷേ അന്നു പരാതിക്കാരി ക്ലിഫ് ഹൗസിലേക്ക് എത്തിയിട്ടില്ലെന്നു നൂറോളം സാക്ഷികൾ നൽകിയ മൊഴിയിലൂടെ വ്യക്തമായതോടെ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരമായി.
അടുത്തത് പരാതിക്കാരിയും ഉമ്മൻ ചാണ്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്വേഷണസംഘം അടുത്തതായി തേടിയത്. എന്നാൽ ലൈംഗിക പീഡനക്കേസ് തെളിയണമെങ്കിൽ പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത് ഒരുമിച്ചുണ്ടാകേണ്ടതാണ്. അതു തെളിയിക്കാൻ കഴിയുന്ന ഒരു വിവരം പോലും സിബിഐക്കു കണ്ടെത്താനോ പരാതിക്കാരിക്കു ഹാജരാക്കാനോ കഴിയാതെ വന്നതോടെ കേരളത്തെ പിടിച്ചു കുലുക്കിയ ‘പീഡന’ക്കേസിന്റെ ‘കഥ’ കഴിഞ്ഞെന്ന് വേണം പറയാൻ.
മാത്രമല്ല ക്ലിഫ് ഹൗസിൽ വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നആരോപണം ശരിയാണോ എന്നു കണ്ടെത്താൻ സിബിഐ സംഘം വിദഗ്ധനായ ഡോക്ടറുടെ ശാസ്ത്രീയ ഉപദേശം തേടിയിരുന്നു. എന്നാൽ 68 വയസ്സുകാരനായ ഒരാൾക്ക് 34 വയസ്സുകാരിയും ആരോഗ്യവതിയുമായ ഒരാളെ ശാരീരികമായി കീഴ്പ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട് നൽകിയത്. പിന്നാലെ ഇതും പരാതിക്കെതിരായ ശക്തമായ തെളിവായി. ഇത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം തെളിഞ്ഞതോടെയാണ് സിബിഐ ക്ലീൻ ചിറ്റ് നൽകിയത്.
https://www.facebook.com/Malayalivartha






















