കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിൽ എത്തിക്കാൻ ചെലവ് കേന്ദ്രം വഹിക്കും, ബ്രിട്ടണിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ കാലതാമസത്തിന് കാരണമെന്ന് വി മുരളീധരന്‍

യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുളള ചെലവ് കേന്ദ്രം വഹിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിലവിലെ കാലതാമസത്തിന് കാരണം ബ്രിട്ടണിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ജുവിന്റെ വീട്ടില്‍ മന്ത്രി വി മുരളീധരന്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍, ബിജെപി ജില്ല സെക്രട്ടറിമാരായ വിനൂബ് വിശ്വം, ലേഖാ അശോകന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതി അംഗം സുമിത്ത് ജോര്‍ജ് തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിനൊപ്പമെത്തി അഞ്ജുവിന്റെ രക്ഷിതാക്കളെ നേരില്‍ കണ്ട് സംസാരിച്ചു.
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ ഡിസംബര്‍ 15 ന് രാത്രി ഇന്ത്യന്‍ സമയം 11.15 നാണ് അഞ്ജുവിനേയും മക്കളായ ജീവ(6), ജാന്‍വി(4) എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറയിലെ ചേലപാലില്‍ സാജുവിനെ (52) നോര്‍താംപ്ടന്‍ഷര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















