കുതിച്ചെത്തി പിണറായി വിജയൻ; റിസോർട്ട് വിവാദം കത്തി ജ്വലിക്കുന്നതിനിടയിൽ ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തി; എ കെ ജി സെന്ററിൽ ചൂട് പിടിച്ച ചർച്ച; യോഗം തുടങ്ങി

റിസോർട്ട് വിവാദം കത്തി ജ്വലിക്കുന്നതിനിടയിൽ ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തി . വിവാദങ്ങളോടൊന്നും പ്രതികരിക്കാതെയാണ് അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മാദ്ധ്യമ പ്രവർത്തകർ റിസോർട്ട് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇ പിയുടെ മറുപടി ഇങ്ങനെയായിരുന്നു എന്തൊരു ചൂട്, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത് എന്നായിരുന്നു. ഒടുവിൽ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് ഒഴിഞ്ഞു മാറി.
കഴിഞ്ഞ ദിവസം പി.ബി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു.അപ്പോൾ അദ്ദേഹത്തോട് ഈ കാര്യം ചോദിച്ചപ്പോ നല്ല തണുപ്പാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.എന്തായാലും തനിക്കെതിരെ പി.ജയരാജന്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ഇ.പി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മറുപടി നല്‍കുമെന്നാണ് കരുതുന്നത്.
ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ടിട്ട് തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആരോപണങ്ങള്‍ സംബന്ധിച്ച് പരസ്യപ്രതികരണത്തിനും അദ്ദേഹം ഇത് വരെ തയ്യാറായിട്ടില്ല.ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സിപിഎമ്മിൽ വലിയ പ്രതിസന്ധി ഉണ്ടാക്കി. ആരോപണം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു .
പക്ഷേ പി ജയരാജൻ ഇതുവരെയും പരാതി നൽകിയിട്ടില്ല. എന്നാൽ തന്നെയും കുടുംബത്തെയും അവഹേളിക്കാൻ നടത്തിയ നീക്കമായാണ് ഇ പി ജയരാജൻ ഇതിനെ കാണുന്നത്. അതിൽ അന്വേഷണം വേണമെന്ന് ഇ പി പാർട്ടിയോട് ആവശ്യപ്പെടും.പി ജയരാജൻ ആരോപിച്ച വിഷയം നേരത്തെ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. അതുകൊണ്ടുതന്നെ പുതിയൊരു അന്വേഷണം ഉണ്ടാകുമോ എന്നതാണു ഏവരും ഉറ്റു നോക്കുന്നത്.
അന്വേഷണ കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാടെടുക്കട്ടെ എന്നാണ് കേന്ദ്രനേതൃത്വം പറഞ്ഞിരിക്കുന്നത് . ഇ.പിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ അന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സിപിഎം എത്തിച്ചേരു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടുംഏവരും ഉറ്റുനോക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















