സ്വപ്നയെ കണ്ടം വഴിയോടിച്ച ചെറിയാൻ ബ്രില്യൻസ്.. അഭ്യന്തരം സജി ചെറിയാന്? ചെറിയാന് ന്യൂ ഇയർ ട്രീറ്റുമായി പിണറായിയുടെ സർപ്രൈസ്

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുന്നു. അന്വേഷണ ഏജന്‍സികള്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനു പിന്നാലെയാണ് വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്താൻ കളമൊരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി നിശ്ചയിക്കും. സജി ചെറിയാൻ്റെ രാജിയെ ഇമേജ് ദോഷത്തെ മറികടക്കാനുള്ള ഒരു തന്ത്രമായാണ് പിണറായി കണ്ടത്.
ജനങ്ങൾ മനസ്സിലാക്കിയതല്ല, ഓഫ് സ്ക്രീനിൽ സംഭവിച്ചത് എന്ന് സാരം. കൃത്യമായ കഥയും തിരിക്കഥയും കൂടിച്ചേർന്നപ്പോൾ വൻ ഹിറ്റായി മാറിയ സിപിഎം പ്രൊഡക്ഷൻസിന്റെ ഒരു സൂപ്പർ ഡ്യൂപ്പർ ചിത്രമായിരുന്നു അന്നത്തെ രാജി പ്രഹസനം. മനപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു വിവാദമായിരുന്നോ അത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ ഭരണഘടനാ വിവാദത്തിന്റെ ഗൂഢാലോചനയെ പറ്റി ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചന. ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക. ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലായിരുന്നു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. ജൂലായ് മൂന്നിനായിരുന്നു മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്.
50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇതില്‍ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് രാജിയിലേക്ക് എത്തിച്ചത്. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത് അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് വലിയ രാഷ്ട്രീയമാനമാണുള്ളത്. സജി ചെറിയാൻ രാജിവച്ചപ്പോൾ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മൂന്ന് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നൽകിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാൽ അദ്ദേഹം കേസ് തീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹം നേരത്തേ ശക്തിപ്പെട്ടിരുന്നു.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻ്റെ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ തന്നെ എംഎൽഎ സ്ഥാനം കൂടി സജി ചെറിയാൻ രാജിവയ്ക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ സജി എംഎൽഎയായി തുടരട്ടെ എന്ന നിലപാടാണ് സിപിഎം അന്ന് സ്വീകരിച്ചത്. അതിനുളള കാരണവും ഇപ്പോൾ ഏവർക്കും മനസ്സിലായി കാണും. പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലും എ.കെ.ജി.സെൻറർ ബോംബും സിപിഎമ്മിന് സൃഷ്ടിച്ച ഇമേജ് ദോഷത്തെ മറികടക്കാനുള്ള പിണറായിയുടെ ഒരു തന്ത്രമായാണ് സജി ചെറിയാൻ്റെ രാജിയെ കണ്ടത്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ പിണറായിക്ക് പ്രതിരോധം സൃഷ്ടിച്ച കാലത്താണ് ഭരണഘടനയെ അധിക്ഷേപിച്ച് സജി ചെറിയാൻ വാർത്തകളിൽ ഇടം നേടിയത്. വിവാദം വന്നതോടെ സ്വപ്നയിൽ നിന്നും പിണറായി രക്ഷപ്പെട്ടു എന്നതാണ് ശരി. അതായത് ആപത്ത് കാലത്ത് മുഖ്യനെ വേണ്ട വിധത്തിൽ സഹായിച്ച് സ്വയം ചാവേറായ വിശ്വസ്തൻ.
സജി ചെറിയാനെതിരൊയ നിയമപോരാട്ടം തുടരുമെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരായ ബൈജു നായര്‍ പറഞ്ഞൂ. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസില്‍ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.
സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചു വന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജി ചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ശേഷമാണ് സജി ചെറിയാൻ കളങ്കിതനല്ലെന്ന് വാദമുയർന്നത്. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസില്‍ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്. സജി ചെറിയാനെതിരായ കേസുമായി മുന്നോട്ടെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു നോയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















