സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കി; ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു

സിൻഡിക്കേറ്റിന്റെ ആ തീരുമാനം തെറ്റാണോ ശരിയാണോ? ഇപ്പോൾ ഈയൊരു വിഷയത്തിൽ വാദ പ്രതിവാദം നടക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. സിസ തോമസിന്റെ ഈ തീരുമാനം നിയമവിരുദ്ധമെന്നാണ് ഇപ്പോഴത്തെ നിഗമനം.
കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത്തരത്തിലൊരു ആശയ കുഴപ്പം ഉടലെടുത്തത്. സമിതിയംഗങ്ങൾ സി.പി.എമ്മിന്റെ മുൻ എം.പി പി.കെ.ബിജു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻ.എസ്.എസ് കോളേജിലെ അസോ.പ്രൊഫസർ ജി.സഞ്ജീവ് എന്നിവരാണ് . സർവകലാശാലാ നിയമപ്രകാരം ചില കാര്യങ്ങൾ സാധ്യമാകില്ല.
അതിൽ ഒന്ന്, സാങ്കേതിക സർവകലാശാലയുടെ ചീഫ് എക്സിക്യുട്ടീവും പ്രധാന അക്കാഡമിക് ഓഫീസറും സിൻഡിക്കേറ്റടക്കം എല്ലാ സമിതികളുടെയും എക്സ്-ഒഫിഷ്യോ ചെയർപേഴ്സണുമായ വി.സിയെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സാധിക്കില്ല എന്നതാണ്. വി.സിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട് . ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതമാണ് എന്നതാണ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം. ദൈനംദിന അധികാര നിർവഹണത്തിനെന്ന പേരിൽ നിയന്ത്രണ സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചിരുന്നു .
സർവകലാശാലാ നിയമപ്രകാരം വി.സിയുടെ ചുമതലയാണ് വാഴ്സിറ്റിയിലെ ഏത് സമിതിയുടെയും തീരുമാനം ആക്ടിനോ സ്റ്റാറ്റ്യൂട്ടിനോ റഗുലേഷനുകൾക്കോ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് . സർവകലാശാലയുടെ കാര്യക്ഷമതയും ചിട്ടയും ഉറപ്പുവരുത്താൻ അക്കാഡമിക് പരിപാടികളുടെയും പൊതുഅധികാരത്തിന്റെയും മേൽനോട്ടം വഹിക്കേണ്ടതും നിരീക്ഷിക്കേണ്ടതും വി.സിയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.. സിൻഡിക്കേറ്രടക്കമുള്ള അധികാര സ്ഥാനങ്ങളുമായി എതിർപ്പുകളുണ്ടെങ്കിൽ വി.സിക്ക് വിഷയം ചാൻസലർക്ക് കൈമാറാനുള്ള അവസരമുണ്ട്. അവസാന തീരുമാനം ചാൻസലറുടെതാണ് .
സിൻഡിക്കേറ്റ്, ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽപെടുത്തണമെന്ന നിർദേശം കൂടെ കൊടുത്തിരിക്കുകയാണ്. വി.സിയിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിട്ട് ഏത് അധികാരിയുടെയോ സമിതിയുടെയോ ഉദ്യോഗസ്ഥന്റെയോ ഉത്തരവുകളും തീരുമാനങ്ങളും സസ്പെൻഡ് ചെയ്യാനും മാറ്റം വരുത്താനും ഗവർണർക്ക് അധികാര,മുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha


























