Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെഞ്ഞാറമൂട് ഇരട്ടകൊല പിണറായി പോലീസിന് മാപ്പില്ല. സാക്ഷികള്‍ പ്രതികളായി.

13 JANUARY 2023 02:04 PM IST
മലയാളി വാര്‍ത്ത

ലഹരികടത്തിന്റെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി പിളര്‍പ്പി്‌ന്റെ വക്കിലെത്തി നില്ക്കുന്ന സാഹചര്യത്തിലാണ് വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ പോലീസും സിപിഎം നല്കിയ സാക്ഷികളെ പ്രതിചേര്‍ക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്.  ഒന്നാം പ്രതിയാക്കപ്പെട്ട യുവാവിന്റെ അമ്മയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സര്‍ക്കാരില്‍ നിന്നോ പോലീസില്‍ നിന്നോ നീതി ലഭിക്കില്ലെന്നുറപ്പായപ്പോഴാണ് അവര്‍ കോടതിയില്‍ അഭയം തേടിയത്.

വിവാദവും രാഷ്ട്രീയ പകപോക്കലും വളര്‍ത്തിയ വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളും പക്ഷപാതപരമായ രീതികളും കോടതി തുറന്ന് കാട്ടാന്‍ തുടങ്ങിയിരിക്കുന്നു. കേസിന്റൈ വിചാരണ വേളയില്‍ സാക്ഷികള്‍ പ്രതികളാകുന്ന അപൂര്‍വ്വസംഭവത്തിന് വരെ ഇടയാക്കിയിരിക്കുകയാണ് വെഞ്ഞാറമൂട് കൊലപാതകം. തുടക്കം മുതല്‍ സിപിഎം കോണ്‍ഗ്രസ് സംഘട്ടനമായി വരുത്തി തീര്‍ക്കാനും കോണ്‍ഗ്രസുകാരെ പ്രതിചേര്‍ക്കാനും പോലീസ് നടത്തിയ വ്യഗ്രതയാണ് ഇപ്പോള്‍ കോടതി കയ്യോടെ തകര്‍ത്തിരിക്കുന്നത്.

വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തില്‍ നിന്നും പോലീസ് പിന്നോട്ട് പോയിട്ടില്ല. കാരണം സിപിഎം നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിരുവോണ നാളിലെ കൊലപാതകത്തെ രാഷ്ട്രീയമാക്കി മാറ്റിയത്.2020 ലെ തിരുവോണ ദിനത്തില്‍ മലയാളികള്‍ ഇരട്ട കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.

 തേമ്പാമൂട്ടില്‍ രണ്ട് ഡി വൈഎഫ് ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസിലെ വഴിത്തിരിവ് എല്ലാവരിലും അമ്പരപ്പ് ഉളവാക്കയിരിക്കുകയാണ്.  സംഭവത്തില്‍ വാദി ഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി പോലീസ് കൊണ്ടുവന്ന സാക്ഷികളായ 7 പേരെ പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) സമന്‍സ് അയച്ചു. 7 പേരും  കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണു സമന്‍സില്‍ പറയുന്നത്.  കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് റംലാബീവി കോടതിയില്‍ നല്‍കിയ പരാതിയിലാണ് തിങ്കളാഴ്ച സമന്‍സ് അയച്ചത്.

2020 ഓഗസ്റ്റ് 30ന് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് ജംക്ഷനിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്(, മിഥിലാജ) എന്നിവരാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ 6 പേര്‍ രണ്ടര വര്‍ഷമായി വിചാരണ തടവിലാണ്. തന്റെ മകനും ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടിരിക്കുന്ന സജീബിനെ  കൊലപ്പെടുത്താന്‍  കാത്തുനിന്ന സംഘം പലതവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്നും  സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലായതായി മാതാവ് കോടതിയില്‍ 2020 സെപ്റ്റംബറില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒന്നാം പ്രതിയായ സജീബിനെയും കൂടെയുള്ളവരെയും ആദ്യം ആക്രമിച്ച സംഘം കേസില്‍ സാക്ഷികളായി മാറിയെന്നാണ് റംലാ ബീവിയുടെ പരാതി. തുടര്‍ന്ന് അന്വേഷണം നടത്താന്‍ കോടതി വെഞ്ഞാറമൂട് പൊലീസിനു ചുമതല നല്‍കി.  

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആത്മരക്ഷാര്‍ഥം പ്രതിരോധിക്കുകയായിരുന്നുവെന്നും  കേസ് ചാര്‍ജ് ചെയ്യേണ്ടതില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ആത്മരക്ഷാ സംബന്ധമായ കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ടെന്നു കാട്ടി കോടതി റഫര്‍ ചാര്‍ജ് മടക്കി. തുടര്‍ന്ന് പോലീസ് വീണ്ടും പഴയ റിപ്പോര്‍ട്ട് തന്നെ ഹാജരാക്കി. കോടതി പോലീസിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളികൊണ്ടാണ് വാദികളെ പ്രതികളാക്കിയത്. ഡിവൈഎഫ് ഐ ക്കാരെ രക്ഷിക്കുന്നതിനും കേസ് രാഷ്ട്രീയമാക്കി മാറ്റുന്നതിനുമായി പോലീസ് നടത്തിയ കള്ളകളികളാണ് പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്നത്.

മരിച്ചവരും പ്രതികളും വ്യത്യസ്ത  പാര്‍ട്ടികളില്‍ ഉള്ളവര്‍ ആയിരുന്നതിനാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമായി കരുതി സംസ്ഥാനത്ത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു.  കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ നടന്നു. ആദ്യം പിടിയിലായ 9 പേരെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അടൂര്‍ പ്രകാശ് എംപി ഉള്‍പ്പെടെയുള്ളവരെ ഗൂഡാലോചനയില്‍ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ബൈക്കില്‍ പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30-ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍ വെച്ച് വെട്ടും കുത്തുമേറ്റു കൊല്ലപ്പെടുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി 9 പേരെ പ്രതികളാക്കിയാണ് വെഞ്ഞാറമൂട് പോലീസ് കുറ്റപത്രം നല്‍കിയത്.
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സി.പി.എം. ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണറെ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (16 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (44 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

Malayali Vartha Recommends