വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി; രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ

വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കി. രജിസ്ട്രാർ എ.പ്രവീണിനെതിരെ നടപടിയെടുക്കാനൊരുങ്ങി ഗവർണർ. ഗവർണറുടെ നിർദ്ദേശപ്രകാരം വി.സി വിശദീകരണം തേടി. അപ്പോഴാണ് മുൻ വി.സി ഡോ.രാജശ്രീയുടെ അനുമതിയോടെയാണ് വിജ്ഞാപനമിറക്കിയതെന്ന മറുപടി നൽകിയത്. പക്ഷേ രേഖകൾ ഹാജരാക്കാനായില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം . വാഴ്സിറ്റിയിലും മുൻ വി.സി അനുമതി നൽകിയതിന്റെ രേഖകൾ ഇല്ല.
വി.സി ഗവർണറോട് രജിസ്ട്രാറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് അറിയിച്ചിട്ടുണ്ട്. രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ട് ഗവർണറുടെ നടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ് എന്തായാലൂം വി.സിയുടെ അനുമതിയില്ലാതെ കരാർ നിയമനത്തിന് വിജ്ഞാപനമിറക്കിയ വിഷയത്തിൽ ഗവർണർ ഇടെപെടും എന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽവഴി നൂറുപേരെ നിയമിക്കാനുള്ള വിജ്ഞാപനം ഗവർണർ റദ്ദാക്കിയിരുന്നു. ഇതോടെ വൈസ്ചാൻസലർ പ്രൊഫ.സിസാതോമസിനെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. സിസ തോമസിന്റെ ഈ തീരുമാനം നിയമവിരുദ്ധമെന്നാണ് ഇപ്പോഴത്തെ നിഗമനം. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇത്തരത്തിലൊരു ആശയ കുഴപ്പം ഉടലെടുത്തത്.
സമിതിയംഗങ്ങൾ സി.പി.എമ്മിന്റെ മുൻ എം.പി പി.കെ.ബിജു, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഐ.സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻ.എസ്.എസ് കോളേജിലെ അസോ.പ്രൊഫസർ ജി.സഞ്ജീവ് എന്നിവരാണ് . സർവകലാശാലാ നിയമപ്രകാരം ചില കാര്യങ്ങൾ സാധ്യമാകില്ല. അതിൽ ഒന്ന്, സാങ്കേതിക സർവകലാശാലയുടെ ചീഫ് എക്സിക്യുട്ടീവും പ്രധാന അക്കാഡമിക് ഓഫീസറും സിൻഡിക്കേറ്റടക്കം എല്ലാ സമിതികളുടെയും എക്സ്-ഒഫിഷ്യോ ചെയർപേഴ്സണുമായ വി.സിയെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ സാധിക്കില്ല എന്നതാണ്.
https://www.facebook.com/Malayalivartha


























