2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞത്; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ ഇടിഞ്ഞു; ജോഷിമഠിൽ ഇടിയുന്നതിന്റെ വേഗത കൂടുന്നു

ജോഷിമഠിൽ വമ്പൻ മുന്നറിയിപ്പുമായി ഐഎസ്ആർഒ. ജോഷിമഠിന്റെ വലിയൊരു വശം പൂർണമായും ഇടിഞ്ഞുതാഴുന്നുവെന്ന മുന്നറിയിപ്പാണ് ഐഎസ്ആർഒ നൽകിയിരിക്കുന്നത്. 2022 ഡിസംബർ 27മുതൽ ഈ വർഷം ജനുവരി എട്ട് വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞു താണിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റിമീറ്റർ മാത്രം ഇടിഞ്ഞുതാണിരുന്നു . ഈ അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഇടിയുന്നതിന്റെ വേഗത കൂടിയത്.
ഐഎസ്ആർഒയുടെ നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) ആണ് റിപ്പോർട്ട് സമർപ്പിച്ചത്. ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത് . കാർട്ടോസാറ്റ്-2 എസ് ഉപഗ്രഹമായിരുന്നു ചിത്രങ്ങളെടുത്തത്. സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠിന്റെ പകുതിയിലധികവും ൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്ന് വ്യക്തമായി കാണാൻ സാധിച്ചിരുന്നു .
ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞ് താഴുകയാണ് . വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. വിശദ റിപ്പോർട്ട് ഉടൻ സമർപ്പിക്കുവാനൊരുങ്ങുകയാണ് . അതേസമയം ജോഷിമഠിൽ വിള്ളലുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട് . അപകടമേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ച കേന്ദ്രങ്ങളിലൊന്നിലും വിള്ളലുകൾ കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചു .
ഉരുൾപൊട്ടലിന്റെ ആഘാതം നേരിടുന്ന ജോഷിമഠിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് . അതിനിടെ കാലാവസ്ഥ മാറി. വരും ദിവസങ്ങൾ മോശമായേക്കും എന്നതാണ് സൂചന . മുൻവശത്തെ ഉയർന്ന കൊടുമുടികളിൽ നേരിയ മഞ്ഞുവീഴ്ച തുടങ്ങിയിട്ടുണ്ട . ഇത് കാരണം പ്രദേശത്ത് തണുത്ത കാറ്റ് വീശുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളെ അപേക്ഷിച്ച് തണുപ്പ് ഉണ്ടായി . മഴ പെയ്താൽ സ്ഥിതി കൂടുതൽ വഷളായേക്കും എന്നത് ജോഷിമഠത്തിലെ ദുരന്തബാധിതരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























