ശാരീരികമായി ബന്ധപ്പെടുമ്പോൾ മൂക്കിൽ ശക്തിയായി ഇടിക്കും; മൂക്കിൽനിന്ന് ചോര വരുമ്പോൾ ചെയ്യുന്നത്! തലമുടിക്ക് ചുറ്റിപ്പിടിച്ച് വട്ടംകറക്കി തെങ്ങിൽ ഇടിക്കും; തിളച്ച എണ്ണയിൽ തന്റെ കൈ പ്രതി മുക്കി; ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് രണ്ടാം ഭാര്യയുടെ വെളിപ്പെടുത്തൽ

ആനാട് വേങ്കവിളയില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ജീവിത പങ്കാളി ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ആനാട് സുനിത കൊലക്കേസിലെ കേസ് കോടതിയിൽ കഴിഞ്ഞ ദിവസം വിചാരണ നടന്നിരുന്നു. പ്രതി ജോയി നടത്തുന്ന നടുക്കുന്ന ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞിരിക്കുകയാണ് ജോയി രണ്ടാമത് വിവാഹം കഴിച്ച മിനി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മിനി നടത്തിയിരിക്കുന്നത്.
ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയ് എന്ന ജോയ് ആന്റണി മനോവൈകൃതമുള്ളയാളാണെന്ന് മിനി മൊഴി നൽകി. ഇതുവരെ ഇയാൾ നാല് വിവാഹം കഴിച്ചിട്ടുണ്ട്. നാലു വിവാഹങ്ങളിലായി അഞ്ച് കുട്ടികളാണ് ഇയാൾക്കുള്ളത്. ജോയിയുടെ മനോവൈകൃതത്തിന്റെ വിവരങ്ങൾ മിനി തുറന്നുപറഞ്ഞിരുന്നു. ഇത് ഈ കേസിൽ അതിനിർണായകമായി മാറുകയും ചെയ്തു. ശാരീരികമായി ബന്ധപ്പെടുന്ന സമയവും ഇയാൾചെയ്യുന്ന ക്രൂരതകൾ വലുതാണ്. ശാരീരികമായി ബന്ധപ്പെടുമ്പോൾ പ്രതി തന്റെ മൂക്കിൽ ശക്തിയായി ഇടിക്കും.
മൂക്കിൽനിന്ന് ചോര വരുമ്പോൾ വിചിത്രമായി പെരുമാറുമത്രേ. ഈ രീതി അയാൾ പതിവായി ചെയ്തിരു ന്നു . പ്രതിയുടെ മപ്രധാന വിനോദങ്ങളിൽ ഒന്ന് മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നു . തലമുടിക്ക് ചുറ്റിപ്പിടിച്ച് വട്ടംകറക്കി തെങ്ങിൽ ഇടിക്കും. തിളച്ച എണ്ണയിൽ തന്റെ കൈ പ്രതി മുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മിനി വിചാരണവേളയിൽ പൊള്ളിയ കൈ കോടതിയിൽ ഉയർത്തിക്കാട്ടുകയും ചെയ്തു. . മിനിയുമായുള്ള ബന്ധം നിലനിൽക്കുന്നതിനിടയിലാണ് മൂന്നാമത് സുനിതയെ വിവാഹം ചെയ്തത്. വിധി കേൾക്കാൻ ജോയിയുടെ നാലാമത് വിവാഹം കഴിച്ച സ്ത്രീയും കോടതിയിൽ വന്നിരുന്നു. വിധി കേട്ട് ഇവർ കോടതി മുറിക്കുപുറത്തിറങ്ങി കരയുകയും ചെയ്തു.
അതേസമയം ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് നേരിടണം . ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ ഉണ്ട് . ശിക്ഷ ഒരുമിച്ച് നേരിട്ടാൽ മതി.ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. എന്നാൽ ജോയ്, കൊല്ലപെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കിൽ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പൊലീസ് കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്. ദൃക് സാക്ഷികള്‍ ആരും ഇല്ലാതിരുന്ന ആനാട് സുനിത കൊലക്കേസില്‍ പ്രോസിക്യൂഷന് സഹായകരമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ദരുടെ മൊഴികളും. സുനിതയെ പ്രതി ജോയ് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തില്‍ മണ്ണെണ്ണ ഒഴിയക്കുന്നത് കണ്ടതായി സുനിതയുടെ മക്കള്‍ മൊഴി നല്‍കിയിരുന്നെങ്കിലും കൊല്ലപ്പെട്ടത് സുനിതയല്ലെന്ന് ആദ്യം മുതല്‍ അവകാശപ്പെട്ടിരുന്ന പ്രതിഭാഗം വാദം ഖണ്ഡിയ്ക്കാന്‍ പ്രോസിക്യൂഷന് സഹായകരമായത് സുനിതയുടെ ഡി. എന്‍. എ പരിശോധനാ ഫലവും സുനിതയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്ത മുന്‍ ഫോറന്‍സിക് വിദഗ്ദ ഡോ. കെ. ശ്രീകുമാരിയുടെ മൊഴികളുമാണ്. മണ്ണെണ്ണ ഒഴിച്ച് പ്രതി ചുട്ട് എരിയ്ക്കുമ്പോള്‍ സുനിത അബോധാവസ്ഥയിലായിരുന്നെന്നും തലയക്ക് ഏറ്റ മാരകമായ ക്ഷതമാണ് അബോധാവസ്ഥയക്ക് കാരണമായതെന്നും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























