സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് ലീഗ് മാർച്ച് സംഘർഷം....പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും...മാര്‍ച്ച് അഭൂതപൂര്‍വമായ പ്രതികരണം... വരും ദിവസങ്ങൾ ശക്തമായ പ്രതിഷേധം...

മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ്‌കേരള സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. മാര്‍ച്ച് അഭൂതപൂര്‍വമായ പ്രതികരണമാണ് സൃഷ്ടിച്ചത്. സര്‍ക്കാരിന്റെ വിലക്കയറ്റം, തൊഴിലില്ലായ്മ, ബന്ധുനിയമനം തുടങ്ങിയവക്കെതിരായ മാര്‍ച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രകടനം രാവിലെ 10മണിക്ക് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നിന്നും ആരംഭിച്ചു.പി.എം.എ സലാം, നജീബ് കാന്തപുരം എം.എല്‍.എ,പി.കെ ഫിറോസ് , പി. ഇസ്മായില്‍,ബീമാപള്ളി റഷീദ്,മുജീബ് കാടേരി,അഷ്‌റഫ് എടനീര്‍,കെ.എ മാഹിന്‍,സി.കെ മുഹമ്മദലി,അഡ്വ. കാര്യറ നസീര്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,ടി.പി.എം ജിഷാന്‍,ഹാരിസ് കരമന,ഫൈസ് പൂവ്വച്ചല്‍ സംസാരിച്ചു.
തൊഴിലില്ലായ്മ പെരുകുന്നു. വിദേശത്തേക്ക് യുവാക്കള്‍ ഒഴുകുന്ന അവസ്ഥയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൊഴിലുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പട്ടിണിയിലേക്ക് ജനം പോകുന്നു. റേഷന്‍ കടകളില്‍പോലും സാധനങ്ങളില്ല. വിലക്കയറ്റം പെരുകി. ഞങ്ങളെ നിങ്ങള്‍ ഇറക്കരുതെന്ന് യൂത്ത് ലീഗ് പറഞ്ഞത് കണക്കിലെടുക്കാതിരുന്നാല്‍ വലിയ പ്രക്ഷോഭമാകും ഇനിയും സംഭവിക്കുക. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന് വ്യക്തമായ അജണ്ടയുണ്ടായിരുന്നു. തൊഴില്‍ ലഭിക്കുന്നത് സി.പി.എമ്മുകാര്‍ക്ക് മാത്രമാകുന്നു. സ്വജനപക്ഷപാതം തുടരുകയാണ്. തൊഴിലന്വേഷിക്കുന്നവര്‍ നാടുവിടുന്നു. ശ്രീലങ്കയിലെ അവസ്ഥ കേരളത്തിന് വരുത്തരുത്. അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നും ഖജനാവ് കാലിയാന്നെന്നും നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞശേഷം സാധാരണക്കാരായ ജങ്ങളോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ ചെയ്തത് മന്ത്രിമാര്‍ക്കും മറ്റു പാര്‍ട്ടി നേതാക്കളായ ബോര്‍ഡ് കോര്‍പറേഷന്‍ അംഗങ്ങള്‍ക്കുമൊക്കെ കാര്‍ വാങ്ങാനും അനാവശ്യമായി മന്ദിരങ്ങള്‍ നവീകരിക്കാനുമൊക്കെയായി കോടികള്‍ അനുവദിക്കുക എന്നതായിരുന്നു. കോടികള്‍ ചെലവഴിച്ചു മന്ത്രിമാര്‍ നടത്തിയ വിദേശ ടൂറുകള്‍ നാടിനാകെ നല്‍കിയത് സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം അടുത്തിടെ വീണ്ടും 2000 കോടി കടമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..
എല്ലാ അര്‍ത്ഥത്തിലും നോക്കുകുത്തിയായ ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി യുവാക്കളെ അണിനിരത്തിയാണ്സെക്രട്ടറിയേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ‘സേവ് കേരള മാര്‍ച്ച്’ .ബോധപൂര്‍വം കണ്ണടച്ചുപിടിച്ച സര്‍ക്കാരിന്റെ ബോധക്ഷയം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.-പി.കെ ഫിറോസ് പറഞ്ഞു
https://www.facebook.com/Malayalivartha























