ഒന്നിനെയും കൊല്ലണമെന്നല്ല പറഞ്ഞത്, മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; പ്രതികരണവുമായി ശശീന്ദ്രൻ

മൃഗങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങള്‍ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആരെയും കൊല്ലണമെന്നല്ല താന്‍ പറഞ്ഞത്, വന്യമൃഗങ്ങളും അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം കടുവകളെ കൊന്നൊടുക്കാന്‍ അനുമതി തേടുമെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പിന്തുണച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശശീന്ദ്രൻ പ്രതികരണം നടത്തിയത്.
മാത്രമല്ല മലയാര ജനതയുടെ മനസ്സില്‍ തീ കോരിയിട്ട ആളാണ് മാധവ് ഗാഗ്ഡില്‍ എന്ന് ശശീന്ദ്രന്‍ വിമർശിച്ചു. കൂടാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. തുടർന്ന് അന്നു മുതലുള്ള പ്രശ്‌നങ്ങളാണ് ജനങ്ങള്‍ അഭിമുഖീകരിക്കുന്നതെന്നും, വനവും വന്യമൃഗങ്ങളും ഭൂമിയെുടെ ഭാഗമാണ് എ്ന്നതു മറന്ന് നിലപാടു സ്വീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















