ഗുണ്ടാനേതാവ് ഓം പ്രകാശിന്‍റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 3 പ്രതികളെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു: ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പോലീസ് ഒത്തുകളി:- എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആർ എവിടെ ?

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്‍റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പ്രതികളെ ജനുവരി 23 വൈകിട്ട് 5 മണി വരെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. 23 ന് 5 മണിക്ക് പ്രതികളെ തിര്യെ കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേട്ട് ഷിബു ഡാനിയേൽ ഉത്തരവിട്ടു.
ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. പേട്ട പോലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഷിബു ഡാനിയേൽ മുമ്പാകെ സമർപ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്.
ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആർ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആർ പേട്ട പോലീസ്ക്രൈം 17/2023 ആയി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ഒന്നു മുതൽ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27) , ബാദുഷ മകൻ സൽമാൻ ഷാ ,മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകർ രാജു മകൻ സുബ്ബുരാജ് എന്ന സുബ്ബു , നിയമ വിദ്യാർത്ഥി അഭിലാഷ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















