പോളിയോ ബാധിതയായ യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചു; പിന്നാലെ സ്വർണാഭരണവും പണവുമായി മുങ്ങിയാതായി പരാതി; 2010ൽ മറ്റൊരു വിവാഹം കഴിച്ചതായി പോലീസ്

പത്തനംതിട്ട എരുമേലിയിൽ പോളിയോ ബാധിതയായ യുവതിയെ പറ്റിച്ച് മുങ്ങി.യുവതിയെ പ്രണയം നടിച്ച് വിവാഹം കഴിച്ചതിന് ശേഷം 80 പവൻ സ്വർണാഭരണവും 50 ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ എരുമേലി സ്വദേശിനി ലിറ്റിൽ ഷിയാ (31) ആണ് വഞ്ചിക്കപെട്ടത്. തമിഴ്നാട് സ്വദേശിയായ ആൻഡ്രീസ് സ്പെൻസർ എന്ന യുവാവിനെതിരെയാണ് പരാതി.
അതേസമയം പോളിയോ ബാധിച്ചതിനെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത ലിറ്റിൽ ഷിയ സുഹൃത്തുക്കൾ മുഖാന്തിരമാണ് ആൻഡ്രീസിനെ പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാകുകയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2015ൽ വിവാഹിതരാകുകയുമായിരുന്നു.
എന്നാൽ വിവാഹത്തിന് ഷിയയുടെ മാതാപിതാക്കൾ നൽകിയ 80 പവൻ സ്വർണാഭരണങ്ങളും, 50 ലക്ഷം രൂപയും കാറുമായാണ് ആൻഡ്രീസ് മുങ്ങിയത്. സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും യുവാവിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
മാത്രമല്ല നാഗർകോവിൽ സ്വദേശിയായ ആൻഡ്രീസ് കേരളത്തിൽ ഉള്ളതായാണ് വിവരം. ഇതേസമയം തന്നെ ഇയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂടാതെ പോലീസ് അന്വേഷണത്തിൽ ഇയാൾ 2010ൽ മറ്റൊരു വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























