പോരിന് കളിക്കളം ഒരുങ്ങി! അങ്കത്തിന് സുരേഷ് ഗോപിയും കൃഷ്‌ണകുമാറും... ഉറപ്പിച്ചു... അടിച്ച് കസറാൻ ബിജെപി...

കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തില്‍ മേദിയ്ക്കും ബിജെപിയ്ക്കും ഇപ്പോൾ വലിയ ജനപിന്‍തുണയുണ്ടാക്കാന്‍ സാധിക്കും എന്നാണ് അവരുടെ തന്നെ വിലയിരുത്തൽ. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ചാലും തളരാത്ത ജനകീയ അടിത്തറയുണ്ടാക്കാന്‍ കൂടുതല്‍ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായത് ഇത്തവണ എന്ത് സംഭവിച്ചാലും പിടിച്ചെടുക്കും എന്ന വാശിയാണ് കാരണം.
കേരളത്തില്‍ ഏഴ് സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബി ജെ പി തന്ത്രം മെനയുന്നത്. ഇതില്‍ മൂന്ന് സീറ്റില്‍ ബി ജെ പിക്ക് വലിയ വിജയപ്രതീക്ഷയും ഉണ്ട്. അതില്‍ മുന്‍ പന്തിയിലുള്ള രണ്ട് സീറ്റുകള്‍ തൃശൂരും തിരുവനന്തപുരവുമാണ്. തിരുവനന്തപുരത്ത് നിലവിലെ എം പി ശശി തരൂരിന് ഇനി കോണ്‍ഗ്രസ് അവസരം നല്‍കില്ല എന്നുറപ്പാണ്.
അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. നടനും ബി.ജെ.പി. നേതാവുമായ കൃഷ്‌ണകുമാര്‍ അയിരിക്കും അനന്തപത്ഭനാഭന്റെ മണ്ണിൽ മത്സരിക്കുക. പാര്‍ലലെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ പ്രതീക്ഷവച്ചു പുലര്‍ത്തുന്ന തിരുവനന്തപുരത്ത് കൃഷ്‌ണകുമാര്‍ സ്‌ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്.
ശശി തരൂരിന്റെ വ്യക്തിപ്രഭാവം കോണ്‍ഗ്രസിനെ തുണക്കില്ല എന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. ഇവിടെ വലിയ വോട്ട് ഷെയറുള്ള ബി ജെ പിക്ക് വിജയപ്രതീക്ഷയാണുള്ളത്. തുടക്കത്തിൽ തിരുവനന്തപുരത്ത് മത്സരിക്കുന്നതായി ഉയർന്ന് കേട്ട പേര് നടന്‍ സുരേഷ് ഗോപിയുടേതായിരുന്നു. ഇവിടേക്ക് ആദ്യം സുരേഷ് ഗോപിയെ സജീവമായി പരിഗണിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ മാറി എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിക്ക് ഇതിനോടകം തൃശൂരില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിക്ക് പകരം മറ്റാരേയെങ്കിലും നിശ്ചയിച്ചാല്‍ നിലവിലെ വിജയസാധ്യത നഷ്ടപ്പെടും എന്നും വിലയിരുത്തലുണ്ട്. അതിനാല്‍ തൃശൂരിലേക്കുള്ള ആദ്യ ഓപ്ഷന്‍ സുരേഷ് ഗോപി തന്നെയായിരിക്കും.
അദ്ദേഹം തൃശൂരില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടാനുള്ള സാധ്യത കണക്കിലെടുത്താണ് കൃഷ്‌ണകൃമാറിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം ഏകദേശ സൂചന നല്‍കിയതായും അറിയാൻ കഴിയുന്നുണ്ട്. പ്രമുഖ മാധ്യമങ്ങൾ ഇതേപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘടനാതലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കും എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ നിന്ന് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ എംപി നേരത്തേ സൂചിപ്പിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.
ആറോ ഏഴോ മണ്ഡലങ്ങളില്‍ നിന്ന് ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും ജാവദേക്കര്‍ പറഞ്ഞു. . ബിജെപി നടത്തിയ സര്‍വേ പ്രകാരമാണ് കേരളത്തില്‍ 36 ശതമാനം ജനപിന്തുണ നരേന്ദ്ര മോദിക്ക് ഉണ്ടെന്ന് കണക്കുകൂട്ടുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വീടുകളില്‍ ബിജെപി നേതാക്കൾ നേരിട്ടെത്തും. പ്രാദേശിക കാര്യങ്ങളിലടക്കം ഇടപെടുമെന്നും ജാവദേക്കറിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജനവിധി നേടിയ കൃഷ്ണകുമാറിനെ ആണ് ബിജെപി സജീവമായി ഇപ്പോൾ പരിഗണിക്കുന്നത്. തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് വലിയ പ്രതിഫലനം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കും എന്നാണ് ബിജെപി കരുതുന്നത്. മണ്ഡലത്തില്‍ സുപരിചിതനാണ് കൃഷ്ണകുമാര്‍.
തീരദേശ മണ്ഡലമായ തിരുവനന്തപുരത്ത് അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനാണ് കൃഷ്‌ണകുമാറിനു ലഭിച്ച നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച കൃഷ്‌ണകുമാര്‍ അന്നു മുതല്‍ തീരദേശവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. അടുത്തിടെ വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം തുടര്‍ച്ചയായി കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. പദ്ധതി നടപ്പാകുമെന്ന സൂചനയാണ് കേന്ദ്രവും നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ കൃഷ്‌ണകുമാര്‍ തന്നെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.
മത്സ്യ ബന്ധനത്തിനു അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹാര്‍ബര്‍ വാഗ്‌ദാനമായി ഉയരാറുണ്ട്. സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥലം കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും മുടക്കാന്‍ തയാറാണ് എന്നും അറിയാൻ കഴിയുന്നുണ്ട്.
മിനി ഫിഷിങ് ഹാര്‍ബറിനായി സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കൃഷ്‌ണകുമാര്‍ നേരിട്ടുകണ്ട് നിവേദനം നല്‍കിയതും അതിന്റെ ഭാഗമാണ്. വിഷയം പഠിച്ച ശേഷം അനുഭാവപൂര്‍വം നടപടി എടുക്കാമെന്നു അറിയിച്ചതായും കൃഷ്‌ണകുമാര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
പഠനങ്ങള്‍ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു. കേന്ദ്രഫിഷറീസ് സഹ മന്ത്രി എല്‍. മുരുകന്‍ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയതിനെ തുടര്‍ന്നാണു അവര്‍ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്. പദ്ധതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ അത് കൃഷ്‌ണകുമാറിന് വന്‍നേട്ടമാകും.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതി കൊണ്ടുവന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 27 ശതമാനം വോട്ട് സ്വന്തമാക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. ആന്റണി രാജു ആണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. കൃഷ്ണകുമാറിന് 34996 വോട്ടാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി ബിജെപി കേരള ഘടകത്തിലെ വിഭാഗീയത കാണം നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള വിഭാഗം വലിയ മാറ്റം സ്വപ്നം കണ്ടിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത്തരം മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ തന്നെ നേതൃമാറ്റമെന്ന പ്രചാരണം യു.ഡി.എഫിന്റെ സിപിഎമ്മും നടത്തുന്നതാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കേരളത്തിലെ നിലവിലുള്ള നേതൃത്വത്തില്‍ പൂര്‍ണ തൃപ്തനാണ് അദ്ദേഹം എന്നും അറിയുന്നുണ്ട്.
https://www.facebook.com/Malayalivartha























