പത്ഭനാഭന്റെ മണ്ണിൽ വെന്നിക്കൊടി നാട്ടി! തീരദേശത്തെ ഉള്ളം കൈയ്യിലെടുത്തു... മോദി പറഞ്ഞു, കൃഷ്ണകുമാർ എടുത്തു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിച്ച കൃഷ്‌ണകുമാര്‍ അന്നു മുതല്‍ തീരദേശവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടായിരുന്നു. അടുത്തിടെ വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായും ഈ വിഷയം തുടര്‍ച്ചയായി കൃഷ്ണകുമാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. പദ്ധതി നടപ്പാകുമെന്ന സൂചനയാണ് കേന്ദ്രവും നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള പരിശ്രമം വിജയം കാണുമെന്ന പ്രതീക്ഷ കൃഷ്‌ണകുമാര്‍ തന്നെ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.
മത്സ്യ ബന്ധനത്തിനു അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍. മാറിമാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹാര്‍ബര്‍ വാഗ്‌ദാനമായി ഉയരാറുണ്ട്. സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥലം കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും മുടക്കാന്‍ തയാറാണ് എന്നും അറിയാൻ കഴിയുന്നുണ്ട്.
മിനി ഫിഷിങ് ഹാര്‍ബറിനായി സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനെ കൃഷ്‌ണകുമാര്‍ നേരിട്ടുകണ്ട് നിവേദനം നല്‍കിയതും അതിന്റെ ഭാഗമാണ്. വിഷയം പഠിച്ച ശേഷം അനുഭാവപൂര്‍വം നടപടി എടുക്കാമെന്നു അറിയിച്ചതായും കൃഷ്‌ണകുമാര്‍ തന്റെ കുറിപ്പില്‍ പറയുന്നു.
പഠനങ്ങള്‍ നടത്തി കേന്ദ്ര ഫിഷറീസ് മന്ത്രാലയം അതിന്റെ ആവശ്യം മനസിലാക്കുന്നു. കേന്ദ്രഫിഷറീസ് സഹ മന്ത്രി എല്‍. മുരുകന്‍ നേരിട്ട് തിരുവനന്തപുരത്ത് എത്തുകയും വലിയതുറയിലെ മത്സ്യത്തൊഴിലാളി നേതാക്കളെ അടക്കം നേരിട്ട് കണ്ട് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കിയതിനെ തുടര്‍ന്നാണു അവര്‍ക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയത്. പദ്ധതി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ അത് കൃഷ്‌ണകുമാറിന് വന്‍നേട്ടമാകും.
https://www.facebook.com/Malayalivartha























