അമ്മയുടെയും മകളുടെയും മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം: ഭർത്താവ് ഊട്ടിലേയ്ക്ക് പോയതിന് പിന്നാലെ നടന്ന കാര്യങ്ങൾ ദുരൂഹം: മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിലെത്തിയപ്പോൾ കണ്ടത് ഇരുവരുടെയും ജീവനറ്റ ശരീരം: ദു:ഖം തളംകെട്ടിയ കുന്നിന്‍മുകളിലെ വീട്ടിലും പരിസരത്തും അവസാനമായി ഒരു നോക്ക് കാണാൻ ആളുകളുടെ തിരക്ക്.....
![](https://www.malayalivartha.com/assets/coverphotos/w657/277229_1674463407.jpg)
കാസർഗോഡ് അമ്മയേയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നീര്‍ക്കയയില് സ്വദേശിയായ ചന്ദ്രന്‍റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നിൽക്കുന്ന നിലയിലും, മകള്‍ ശ്രീനന്ദയുടെ മൃതദേഹം കിടപ്പു മുറിയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് കിട്ടാത്തതിനാല്‍ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്.
അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ കുണ്ടംകുഴി നീര്‍ക്കയയിലുള്ളവര്‍ക്ക് ഇപ്പോഴും ഈ മരണം ഉൾക്കൊളനായിട്ടില്ല. കുണ്ടംകുഴി-ബിംബുങ്കാല്‍ റോഡരികില്‍ പെട്രോള്‍ പമ്പിന് പിറകില്‍ കുന്നിന്‍മുകളിലെ വീട്ടിലും പരിസരത്തും ദു:ഖം തളംകെട്ടിയിരിക്കുകയാണ്. സംഭവസ്ഥലം വാഹനങ്ങളും ആളുകളെയും കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു.
ചന്ദ്രന്‍ ഊട്ടിയിലെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ട് മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. ശനിയാഴ്ച വൈകിട്ട് നാരായണിയെയും ശ്രീനന്ദയെയും വീടിനുമുന്നില്‍ കണ്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു.
ബീംബുങ്കാലില്‍ സ്വകാര്യ ബീഡിതെറുപ്പ് തൊഴിലാളിയായ നാരായണി 'സമത' കുടുംബശ്രീ യൂണിറ്റ് അംഗമാണ്. പഠിക്കാന്‍ മിടുക്കിയായ ശ്രീനന്ദ 2020-ല്‍ എല്‍.എസ്.എസ്. നേടിയിരുന്നു. മികച്ച മാര്‍ക്കോടെ വിജയിച്ചതിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. അനുമോദിച്ചത് അധ്യാപകര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു. ബീംബുങ്കാല്‍ ധ്വനി സര്‍ഗവേദി 'തളിര്' ബാലവേദിയുടെ മികച്ച പ്രവര്‍ത്തകയാണ്.
അവധി ദിവസങ്ങളില്‍ സ്ഥിരമായി അയല്‍വീടുകളില്‍ കൂട്ടുകാരോടൊപ്പം കളിക്കാനെത്തുന്ന ശ്രീനന്ദ ഞായറാഴ്ച എത്താതിരുന്നത് ഇങ്ങനെയൊരു കാരണത്താലാണെന്നറിയുമ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടം നിയന്ത്രിക്കാനാകുന്നില്ല. ഭർത്താവിന്റെ സുഹൃത്ത് ഇവരെ അന്വേഷിച്ച് എത്തുമ്പോൾ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞതോടെ സമീപവാസികളെ വിവരമറിയിച്ച് വാതില്‍ ചവിട്ടി പൊളിച്ച് കത്തുകടക്കുകയായിരുന്നു.
അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷം ഉള്ളിൽച്ചെന്നാണു മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും. ശ്രീനന്ദ ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha