ഇൻസ്റ്റാഗ്രാം പ്രണയത്തിൽ കുടുക്കി പ്ലസ് വൺ വിദ്യാർഥിനിയെ പള്ളിയിൽ വച്ച് മിന്നുചാർത്തി ക്രിമിനൽക്കേസ് പ്രതി: പീഡനത്തിന് പാലോട് ഉള്ള വാടക വീടും, എത്തിക്കാൻ വാഹന സൗകര്യവും ഏർപ്പാടാക്കി സുഹൃത്തുക്കൾ:- മൂന്ന് ദിവസം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരുമാതുറ സ്വദേശിയും, സുഹൃത്തുക്കളും പോലീസ് പിടിയിൽ....

പ്ലസ് വൺ വിദ്യാർഥിനിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് യുവാവ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ ജസീര്‍ പരിചയപ്പെടുന്നത്. ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നൌഫല്‍, നിയാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുപോകാൻ വാഹനം ഒരുക്കി നൽകിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് നൗഫൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരി ഒരു പള്ളിയിൽ എത്തുകയും, കാമുകൻ ജസീർ പെൺകുട്ടിക്ക് താലി ചാർത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ജസീറിന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ പാലോട് ഉള്ള വാടക വീട്ടിൽ എത്തിച്ചത്. ഇവിടെ വച്ച് പെൺകുട്ടിയെ ജസീർ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ജസീറിന് പുറമെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമാതുറ സ്വദേശികളായ നൗഫൽ, നിയാസ് എന്നിവരാണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചതിനും, പീഡനത്തിന് വാടക വീട് എടുത്തതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ ജെസീറും, നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൂടുതൽ വിവരങ്ങൾ പ്രതികളോട് ചോദിച്ച് വരുകയാണ് പോലീസ്.
ഈ മൂന്ന് പ്രതികൾ മാത്രമാണ് പങ്കാളികളായിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ പതിനെട്ടാം തീയതി മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് കിട്ടിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. സമൂഹ മാധ്യമ അക്കൗണ്ടുകൾ അടക്കം പോലീസ് പരിശോധിച്ചു. അപ്പോഴാണ് തിരുവനന്തപുരം സ്വദേശി ജെസീറുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നൗഫൽ നിയാസ് എന്നിവർ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിക്കുകയായിരുന്നു. പാലോട് ഉള്ള വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. അതിനു ശേഷം ഇന്നലെയാണ് മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയത്. ജെസീറിന്റെ പേരിൽ നാല് കേസുകൾ നിലനിന്നിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് നിയാസ് എന്ന് പറയുന്ന വ്യക്തി. നിയാസിന്റെ പേരിൽ പത്തിലധികം കേസുകൾ ഉണ്ടെന്നാണ് വിവരം. കുണ്ടറ വീടിനു സമീപമുള്ള പള്ളിയുടെ അടുത്ത് വച്ചാണ് പ്രതികൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്.
https://www.facebook.com/Malayalivartha






















