സ്വർണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ പക്ഷപാതപരമായ നിലപാടുള്ളയാളായിരുന്നു; അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റി എന്നാണ് താൻ അവസാനമായി അറിഞ്ഞത്; കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ടുമെന്റുകളിൽ നടക്കുന്നത് എന്താണ് എന്ന് എനിക്ക് അറിയില്ല; പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നിർണായക തുറന്നു പറച്ചിൽ നടത്തി സ്വപ്ന സുരേഷ്. ഇന്ന് രാവിലെ ലൈഫ് മിഷൻ കോഴയിടപാട് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനായി സ്വപ്ന എത്തിയിരുന്നു. അപ്പോഴായിരുന്നു സ്വർണ്ണക്കടത്ത് കേസിനെ കുറിച്ചുള്ള പ്രതികരണം നടത്തിയത്. കേസിൽ കാര്യമായി അന്വേഷണം നടക്കുന്നില്ല എന്നൊരു ആരോപണം ഉണ്ടോ എന്ന് ചോദ്യത്തിന് സ്വപ്നയുടെ മറുപടി ഇങ്ങനെയായിരുന്നു '' ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ടുമെന്റുകളിൽ നടക്കുന്നത് എന്താണ് എന്ന് എനിക്ക് അറിയില്ല.
ഈ കേസുമായി ബന്ധപ്പെട്ട് താൻ അവസാനം അറിഞ്ഞത് ഈ കാര്യമാണ്. അതായത് , സ്വർണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ പക്ഷപാതപരമായ നിലപാടുള്ളയാളായിരുന്നു. വളരെ ഡിപ്ലോമാറ്റിക് ആയിട്ടുള്ള വ്യക്തിയായിരുന്നു രാധാകൃഷ്ണൻ. അതുകൊണ്ട് അദ്ദേഹത്തെ ആസ്ഥാനത്തുനിന്ന് മാറ്റി എന്നാണ് താൻ അവസാനമായി ഈ ഒരു കേസുമായി ബന്ധപ്പെട്ട അറിഞ്ഞത്.അന്വേഷണ ഏജൻസിയുടെ നടപടികളെ കുറിച്ച് പറയാൻ ഞാൻ ശ്രമിക്കുന്നില്ല എന്നായിരുന്നു സ്വപ്‍ന പറഞ്ഞത് .
അതേസമയം ലൈഫ് മിഷനിലൂടെ നടന്നത് 3 മില്യൺ ദിർഹത്തിന്റെ കോഴയിടപാട് നടന്നു , സ്വർണ്ണക്കടത്ത് കേസ് ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണൻ പക്ഷപാതപരമായ നിലപാടുള്ളയാളായിരുന്നു . ഇഡി ചോദ്യം ചെയ്യലിനെത്തിയ സ്വപ്ന സുരേഷ് ഇത്തരത്തിൽ നിരവധി തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ സിബിഐ ആൾറെഡി ചോദ്യം ചെയ്ത കേസാണ്. 2021 ഇ ഡി ഈ ഒരു കേസ് എടുത്തിരുന്നു. അപ്പോൾ തന്നെ ഇഡി സമൻസ് അയച്ചിരുന്നു.
അവിടെ ചെന്നാൽ മാത്രമേ എന്താണ് ചോദിക്കുന്നത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ . ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുക. ഇപ്പോഴും പ്രതീക്ഷയോടെയാണ് താൻ നിൽക്കുന്നത് . ഉള്ള സത്യങ്ങളെല്ലാം പുറത്തേക്ക് വരും എന്ന് തന്നെയാണ് കരുതുന്നത് ആ പ്രതീക്ഷയോടെയാണ് ചോദ്യം ചേലിനായി പോകുന്നത്.സ്വർണ്ണക്കടത്ത് കേസ് ആയാലും ലൈഫ് മിഷൻ കോഴ കേസ് ആയാലും അതിൽ ഇടപെട്ടിട്ടുള്ള എല്ലാ പ്രതികളും വെളിയിൽ വരും എന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha
























