കേന്ദ്രത്തെ വിമർശിക്കുന്നത് വായിക്കുമോ ഇല്ലയോ? ആ ആശങ്ക അകന്നു;കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്ത കാര്യത്തിലാണ് കേന്ദ്രത്തിന് എതിരായ വിമർശനം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭയിൽ എല്ലാ ആശങ്കകൾക്കും വിവാദങ്ങൾക്കും അവസാനം. ഗവർണർ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞു. പ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞ ഗവർണർ പുറത്തുപോയി. ഇന്നത്തെ നയ പ്രഖ്യാപന പ്രസംഗത്തിൽ ഏറെ ശ്രദ്ധേയമായ ഒരു കാര്യം എന്ന് പറയുന്നത് കേന്ദ്രത്തെ വിമർശിച്ചു കൊണ്ടുള്ള ചില കാര്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. അത് ഗവർണർ വായിക്കുമോ ഇല്ലയോ എന്നത് വളരെ സംശയ നിഴലിലായിരുന്നു. കേന്ദ്രത്തെ വിമർശിക്കുന്നത് ആയതുകൊണ്ട് അതിനെ വായിക്കാൻ ഗവർണർ തയ്യാറാകുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.
പക്ഷേ ആ ആശങ്കകൾക്കെല്ലാം വിരാമം ഇട്ട് കൊണ്ട് ഗവർണർ കേന്ദ്രത്തെ വിമർശിച്ചു കൊണ്ടുള്ള കാര്യങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചിരിക്കുകയാണ്.കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്ത കാര്യത്തിലാണ് കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമങ്ങള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണം. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നേരത്തെ നയ പ്രഖ്യാപന പ്രസംഗത്തിൽ നിന്നും ഗവർണറെ ഒഴിവാക്കി കൊണ്ടുള്ള ഒരു നീക്കം സർക്കാർ നടത്തിയിരുന്നു പക്ഷേ അതിനൊരു പരിഹാരമായത് സജി ചെറിയാന്റെ തിരിച്ചുവരവിന് ഗവർണർ കളമൊരുക്കിയതോടെയാണ്. ഈ ഇടയ്ക്കായിരുന്നു ലെജിസ്ളേറ്റീവ് അസ്സംബ്ലി പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചത്.
സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയിരുന്നു . ഇതിന് പിന്നാലെയാണ് ഗവർണറെ ലെജിസിലിറ്റീവ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ കേരള ലെജിസ്‌ലേറ്റീവ് അസംബ്ലിയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കുവാനൊരുങ്ങിയിരുന്നു .
https://www.facebook.com/Malayalivartha

























