കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുരുംബ ഭഗവതിക്ഷേത്രത്തിന്റെ മൂലവിഗ്രഹം തകര്‍ത്തെറിഞ്ഞു; പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ്; ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറാന്‍ മുമ്പും ശ്രമിച്ചിരുന്നെന്ന് നാട്ടുകാർ

കൊടുങ്ങല്ലൂർക്കാരെ ഞെട്ടിച്ച് വിഗ്രഹം തകർത്തുടച്ച് യുവാവിന്റെ തോന്ന്യവാസം. ഇന്നു അതിരാവിലെ നാലര മണി അടുപ്പിച്ചാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കുരുംബ ഭഗവതിക്ഷേത്രത്തിന്റെ മൂലവിഗ്രഹമാണ് തകര്‍ത്തത്. പ്രതിയെ പോലീസ് പിടികൂടിയിരുന്നു. വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഹിന്ദുഐക്യ വേദി ഇന്ന് ഹര്‍ത്താൽ നടത്തുകയാണ്.
പ്രധാന അമ്പലത്തില്‍ നിന്നു 200 മീറ്റര്‍ അകലെയായിരുന്നു മൂലപ്രതിഷ്ഠ ഉണ്ടായിരുന്നത്. ഇതിനെയാണ് തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രന്‍ തകര്‍ത്തത്. വിഗ്രഹം തകര്‍ത്തത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പറയപ്പെടുന്നു. അത് പ്രതിയെ സംരക്ഷിക്കാനുള്ള നീക്കമാണോയെന്ന സംശയം ശക്തമാക്കുകയാണ്.
മൂന്നു ദിവസമായി പ്രതി ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു . അവിടെ തന്നെ താമസിക്കുകയായിരുന്നു. അപ്പൊഴെല്ലാം ഇയാള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കി. പക്ഷേ ക്ഷേത്രത്തിന് കൃത്യമായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യറായിരുന്നില്ല. ഇത്തരത്തിലൊരു ആരോപണം നാട്ടുകാര്‍ പോലീസിനെതിരെ ശക്തമാക്കിയിട്ടുണ്ട്.
അതി പുരാതനമായ കൊടുങ്ങല്ലൂർ ശ്രീ കുറുബ ഭഗവതി ക്ഷേത്രത്തിൽ മൂലസ്ഥാനത്തുള്ള ദേവിയുടെ വിഗ്രഹഭഞ്ജനം സംഭവിച്ചതിൽ വിശ്വാസികൾ വിഷമത്തിലാണ്. പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണു കൊടുങ്ങല്ലൂർ പോലിസ് ആദ്യമേ ഇത് ചെയ്തവൻ മനോരോഗിയാണെന്ന പ്രസ്താവന നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























