നടിയെ ആക്രമിച്ച കേസിൽ നാളെ മുതൽ രണ്ടാംഘട്ട സാക്ഷി വിസ്താരം തുടങ്ങും; മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ വിസ്തരിക്കും; കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും

നടിയെ ആക്രമിച്ച കേസിൽ നാളെ വളരെ പ്രധാനമായ ഒരു ദിനമാണ്. രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ മുതൽ തുടങ്ങുകയാണ്. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കുവാനൊരുങ്ങുകയാണ്. ഇതിനിടയിൽ അതിജീവിതയും നിർണായകമായ ഒരു നീക്കം നടത്തുന്നുണ്ട്. അതായത് കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുവാനുള്ള സാധ്യത കൂടുതലാണ്.
നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികൾ ഉണ്ട്. ഇതിൽ 27 പേരുടെ വിസ്താരമാണ് നാളെ തുടങ്ങുന്നത്. ആദ്യഘട്ടം വേഗത്തിൽ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.
ഈ കേസിൽ ഇതുവരെ 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല . രണ്ടാം ഘട്ടത്തിൽ 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറി നൽകിയത്. രണ്ടാംഘട്ടം വിസ്തരിക്കേണ്ടവരിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ഉൾപ്പെടെയുണ്ട്. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി കഴിഞ്ഞു.
ഈ കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിക്കുകയും ചെയ്തു. ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം വേഗത്തിൽ തന്നെ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച വിഷയത്തിലാണ് സായ് ശങ്കറിനെ വിസ്താരത്തിന് വിധേയനാക്കിയത് . ക്രൈംബ്രാഞ്ചിന് കൊടുത്ത അതേ മൊഴി തന്നെ സായ് ശങ്കർ വിസ് താരത്തിനിടയിലും പറഞ്ഞു എന്നാണ് നിഗമനം.
ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 വക്കീലന്മാരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത കരുനീക്കം ശക്തമാക്കി. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നു. പക്ഷേ അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുവാദം കൊടുത്തിരുന്നില്ല.
പക്ഷേ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്ന നിലപാട് കടിപ്പിച്ചിരിക്കുകയാണ് അതിജീവിത. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് നിലവിലെ നിഗമനം.
https://www.facebook.com/Malayalivartha


























