നിയമനിർമ്മാണത്തിന്റെ അന്തസ്സത്തയും നിയമനിർമ്മാണസഭകളുടെ ഉദ്ദേശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്; ഗവർണർക്കെതിരെ സർക്കാരിന്റെ ഒളിയമ്പ്

ഗവർണർ കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗം വായിച്ചിരുന്നു. വായിച്ചശേഷം അദ്ദേഹം യാതൊരു തരത്തിലുള്ള ഒരു സൗഹൃദം പുലർത്താതെ ഉള്ള ഒരു സമീപനമായിരുന്നു സ്വീകരിച്ചത്. നയപ്രഖ്യാപന പ്രസംഗം വായിച്ചു കഴിഞ്ഞ് ഉടനെ അദ്ദേഹം നിയമസഭ വിട്ടു പോയിരുന്നു. മാത്രമല്ല ഏറെ നിർണായകമായ കാര്യം ഗവർണർക്കെതിരെയുള്ള ഒളിയാമ്പുകൾ ആ നയ പ്രഖ്യാപന പ്രസംഗത്തിൽ പിണറായി ഒളിപ്പിച്ചു വച്ചിരുന്നു എന്നതാണ്.
അതായത് നിയമനിർമ്മാണത്തിന്റെ അന്തസ്സത്തയും നിയമനിർമ്മാണസഭകളുടെ ഉദ്ദേശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന പരാമർശം ഉൾപ്പെടുത്തിയിരുന്നു. നിയമ നിർമ്മാണസഭകളിലൂടെ ജനഹിതം പ്രതിനിധീകരിക്കപ്പെടുന്നുവെന്നും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ഗവർണർക്കെതിരായ ളിയമ്പായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഗവർണർ നടത്തുന്ന ചില സ്വന്തം നടപടികൾക്കെതിരെയുള്ള പരോക്ഷ പരാമർശങ്ങൾ പോലും അദ്ദേഹം വായിച്ചു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പ്രസംഗത്തിനുശേഷവും അദ്ദേഹം ആരോടും സൗഹൃദത്തിനു നിൽക്കാതെ മടങ്ങി പോകുകയായിരുന്നു. എന്റെ സർക്കാർ എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽ കേന്ദ്രവിരുദ്ധ പരാമർശങ്ങളും ഉണ്ടായിരുന്നു. ഒരു മണിക്കൂറും 12 മിനിട്ടും നീണ്ടു നിന്നതായിരുന്നു നയപ്രഖ്യാപന പ്രസംഗം.
അതേസമയം അദ്ദേഹത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരിക്കുന്ന മറ്റു ചില നിർണായകമായ കാര്യങ്ങൾ ഇങ്ങനെയാണ്. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്.
https://www.facebook.com/Malayalivartha


























