യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയത്; പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്നാണ് അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ നിയമനം നിയമവിധേയമാണെന്ന കാര്യം വ്യക്തമാക്കി,
അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത് യു ജി സി ചട്ടം പാലിച്ചാണ് എന്ന കാര്യവും വ്യക്തമായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. അതേ നടപടികൾ പുനർ നിയമനത്തിന് വീണ്ടും പാലിക്കേണ്ടതില്ല. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല എന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ ഗവർണർക്ക് വേണ്ടി വക്കീൽ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിക്കുകയും ചെയ്തു.
അതേസമയം കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഒരു ആരോപണം ഉയർന്നിരുന്നു. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവർണറാണ് വെളിപ്പെടുത്തിയത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ പരാതിയുമായി സമീപിച്ചത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജിക്കാരൻ .
https://www.facebook.com/Malayalivartha


























