പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിൽ നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായ സംഭവം; സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു; ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിതയാണ് റിപ്പോർട്ട് സമർപ്പിച്ചത്

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലി നിരവധി നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ജപ്‌തി ചെയ്തവയെല്ലാം സമർപ്പിക്കാൻ കോടതി നിർദേശം കൊടുത്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി സരിതയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത് മലപ്പുറം ജില്ലയിൽനിന്നായിരുന്നു. ഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഹർജി ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ചിലെത്തുകയാണ്. സർക്കാർ സമർപ്പിച്ചത് ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കുകളായിരുന്നു.
ഇവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളല്ലെന്നും തെറ്റായാണ് തങ്ങളുടെ വസ്തുക്കൾ ജപ്തി ചെയ്തതെന്നും ആരോപിച്ചു രംഗത്ത് വന്നിരുന്നു. ഈ കാര്യമുന്നയിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതൽ. പരാതിയുടെ സത്യാവസ്ഥ പരിഗണിച്ച് നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് .
അതേസമയം സ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ജപ്തി നടപടികൾ പുരോഗമിച്ചിരുന്നു. 14 ജില്ലകളിലായി കണ്ടുക്കെട്ടൽ നടപടി ഉണ്ടായിരുന്നു. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നടപടി വേഗത്തിലാക്കിയത്. സ്വത്ത് കണ്ടുകെട്ടാൻ ജില്ലാകളക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യൂ കമ്മീഷണറാണ് സമയപരിധി കൊടുത്തിരുന്നു. സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ സര്‍ക്കാരിന് കൈമാറു കയായിരുന്നു കളക്ടര്‍മാര്‍.
https://www.facebook.com/Malayalivartha


























