Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു


ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

പ്രതിഷേധമൊക്കെ നല്ലതാ, എന്ന് കരുതി പോപ്പുലർ ഫ്രണ്ട് കേരളത്തിലെ മുസ്ലിങ്ങളുടെ അച്ഛനാകരുത്, പണി കിട്ടും

24 JANUARY 2023 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

പൊതുമുതൽ നശിപ്പിച്ച തീവ്ര സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടെത്താൻ പറഞ്ഞപ്പോൾ ഭയന്നു പിന്മാറിയ പിണറായി വിജയൻ
പക്ഷെ ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ മുസ്ലിം കുടുംബങ്ങളെ വേട്ടയാടുന്നതും ജനകീയ വിഷയങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്നതും ഒക്കെ ആരെ തളർത്താനും ആരെ വളർത്താനും ആണെന്ന് പ്രബുദ്ധ കേരളം മനസിലാക്കി കഴിഞ്ഞു,

ഹർത്താൽ നടത്തി സർക്കാരിന്റെ കെ എസ ആർ ടി സി തന്നെ തല്ലി തകർത്തിട്ട് കോടികളുടെ നഷ്ട്ടമുണ്ടായെന്ന് പറഞണ് ആദ്യം ഇവിടെ കിടന്നുകുറെ മോങ്ങി, അത് കഴിഞ്ഞു പിന്നെ കോടതിയിൽ കേസായി , അപ്പോൾ കോടതി തന്നെ പറഞ്ഞു ,ഹർത്താലെന്ന് പറഞ്ഞു റോഡിൽ അഴിഞ്ഞാടിയ ഇല്ലത്തിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ , എന്നാൽ ആരെ ഭയന്നിട്ടാണോ എന്തോ നമ്മുടെ മുഖ്യൻ അതൊന്നും അനുസരിച്ചില്ല, അവസാനം കോടതി പിടിച്ചു ആട്ടിയപ്പോൾ കുറച്ചു സമാധാനം കിട്ടി ,

അവസാനം മാപ്പും പറഞ്ഞിട്ടാണ് പിന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സൊതോകെക് കണ്ടു കെട്ടുന്ന നടപടികൾ തന്നെ സർക്കാർ തുടങ്ങിയത്, ഹർത്താലുകൾ നടത്തുന്ന പാർട്ടികൾ അതാത് ദിവസങ്ങളിലെ നഷ്ടൾ സ്വയം വഹിക്കണമെന്നത് ഒരു കോടതിയുത്തരവാണ്. ഈ കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തുവകകൾ കണ്ടുകെട്ടൽ സർക്കാർ തുടങ്ങി.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ശനിയാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മീഷണർ നിർദേശം നൽകിയിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. തിരുവനന്തപുരം മണക്കാടുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.ഇതിനെത്തു‌ടർന്നാണ് നടപടികൾ ആരംഭിച്ചത്.

ഈ കാര്യത്തിൽ വീഴ്ച വന്നാൽ കോടതി സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കും. അന്നേരം സർക്കാരിന്റെ മുസ്ലിം പ്രീണനം എന്ന തിയറി ഇറക്കാൻ ഇവടെ ഒരുപാട് ആളുകളുണ്ട്. എന്നാൽ ഇവരുമായി ബന്ധമില്ലാത്ത സാധാരണ മനുഷ്യരുടെ പേരിലും നടപടി ഉണ്ടാകുന്നതായി പരാതികൾ പലയിടത്തും കാണുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് അല്ലാത്തവരുടെ പേരിൽ നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കണം.

അത്തരം പരാതികൾക്ക് ഇടകൊടുക്കരുത്; ഉണ്ടെങ്കിൽ അവ അന്വേഷിക്കണം, അതിനു പരിഹാരം കാണണം. അതിനുത്തരവാദികളായ ഉദ്യോഗസ്‌ഥന്മാരുടെ പേരിൽ നടപടിയെടുക്കണം. എന്നാൽ പോപ്പുലർ ഫ്രണ്ടും, ജമാഅത്തെ ഇസ്‌ലാമിയും അടങ്ങുന്ന തീവ്ര മുസ്ലിം സംഘടനകളുടെ ഇപ്പോഴത്തെ ആരോപണം സർക്കാർ കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങളെ ഈ കോടതിവിധിയുടെ പേരിൽ വേട്ടയാടുന്നു എന്നാണ്. ‌‌

ഏറെ ക്ളീഷേ ആയ ഒരു സ്റ്റേറ്റ്മെന്റാണെങ്കിലും, ന്യൂനപക്ഷ വർഗീയതയെ ചൂണ്ടി കാണിച്ചുതന്നെയാണ് ഭൂരിപക്ഷ വർഗീയത വളരുന്നത്.ഈ ദിവസങ്ങളിൽ വന്ന മറ്റൊരു ശ്രദ്ധേയമായ വാർത്ത കൂടിയുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയമാവലി ഏർപ്പെടുത്തിയിരിക്കയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പോപ്പുലർ ഫ്രണ്ട്, മുജാഹിദ്, ജമാ അത്തെ ഇസ്‌ലാമി ആശയങ്ങൾ ഒരു കാരണവശാലും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലേക്കോ ആശയമണ്ഡലങ്ങളിലേക്കോ വരരുതെന്നാണ് അവരുടെ പ്രധാന നിർദേശം.

ഇസ്‌ലാമികവും മതേതരവും ആയ വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്നതിനെ മുൻനിർത്തിയാണ് സമസ്ത മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരുപക്ഷെ പോപ്പുലർ ഫ്രണ്ടിനോ, ജമാഅത്തെ ഇസ്ലാമിക്കോ ഇല്ലാത്ത സംഘടനാശേഷി കേരളത്തിൽ ഉള്ള ഒരു വിഭാഗംതന്നെ അവരെ തള്ളി പറഞ്ഞിരിക്കുന്നു.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എ പി കാന്തപുരം വിഭാഗവും, ഇ പി അബൂബക്കർ മുസ്‌ലിയാർ വിഭാഗവും തമ്മിൽ ഇനി എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും ശരി, അവർ പോപ്പുലർ ഫ്രണ്ടിനോടൊ ജമാഅത്തെ ഇസ്ലാമിയോടൊ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല.കൊലപാതക രാഷ്ട്രീയത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്‌ തങ്ങളെന്ന്‌ ആർഎസ്‌എസ്സും പോപ്പുലർ ഫ്രണ്ടും സമീപകാലങ്ങളിൽ തെളിയിച്ചതാണ്‌.

ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ടു ജോസഫ് മാഷിന്റെ കൈ വെട്ടിയ ഒരു സംഘടനയ്ക്ക് രാജ്യത്ത് അധികം മാതൃകകൾ ഇല്ല എന്ന് നാം തിരിച്ചറിയണം. മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന അഭിമന്യു സമീപകാലത്തെ പോപ്പുലർ ഫ്രണ്ട് ഭീകരതയുടെ മറ്റൊരു മുഖമാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഡിഫൻസ് ഫോഴ്സ് എന്ന കൂട്ടായ്മയാണ് പിന്നീട് നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട്(എൻ.ഡി.എഫ്) എന്നപേരിൽ അതിതീവ്ര മുസ്ലിം സംഘടനയായി മാറിയത്.

പിൽക്കാലത്ത് ഐസിസ് എന്ന ആഗോള ഭീകരസംഘടനയുമായി വരെ അവർക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.സംഘപരിവാർ ഭീകരതയെ പ്രതിരോധിക്കാനെന്ന പേരിൽ വിവിധ പേരുകളിൽ അതായത് പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ, അങ്ങനെ നിരവധി പേരുകളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഈ സംഘടന രാജ്യത്തെ മുസ്ലിങ്ങളെയാകെ പ്രതിസ്ഥാനത്ത് നിർത്താനുതകുന്ന പ്രവൃത്തികൾ മാത്രമേ ഈ കാലയളവിൽ ചെയ്തു പോന്നിട്ടുള്ളു.

ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ആശയഗതികളും സലഫിസത്തിന്റെ ആക്രമണ സ്വഭാവവും ചേർന്നതാണ് ഇവരുടെ സംഘടനയുടെ ഘടന. സംഘപരിവാറിനെ നേരിടേണ്ടത് ജനാധിപത്യ മാർഗത്തിലാണ്. അല്ലാതെ പോപ്പുലർ ഫ്രണ്ടിന്റെ ഇസ്‌ലാമിക രാജ്യ ഫിലോസഫി വെച്ചല്ല എന്ന് തിരിച്ചറിയുന്ന കേരളത്തിലെ മതേതര മുസ്ലിം വിഭാഗം ഇക്കൂട്ടരെ എന്നും ഒരു കൈയകലത്തിൽ സൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ഇതര മതവിശ്വാസികൾ ഇസ്ലാംമതം സ്വീകരിക്കുമ്പോൾ പൊങ്കാലയിട്ട് സ്വീകരിക്കുകയും, എന്നാൽ തങ്ങളുടെ മതത്തിൽ നിന്ന് ആരെങ്കിലും അവരുടെ ഇഷ്ടപ്രകാരം മാറിയാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ സെമറ്റിക് മതതീവ്രവാദികളുടെ എല്ലാ ലക്ഷണങ്ങളും ഉള്ളവരാണ്. നാദാപുരത്തിനടുത്ത് തെരുവംപറമ്പിൽ നഫീസ എന്ന മുസ്ലിം സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ബിനുവിനെ കല്ലാച്ചി ടൗണിലിട്ട് വെട്ടിക്കൊന്നത്.

ഇസ്‌ലാം എന്നാൽ സമാധാനം എന്നാണ് അർഥം. എന്നാൽ പോപ്പുലർ ഫ്രണ്ട് ഇസ്‌ലാമിനോട് ചേർന്ന് നിൽക്കുന്ന ഒരു സംവിധാനമല്ല. താലിബാൻ പോലെ, ബിൻലാദന്റെ അൽ ക്വയ്‌ദ പോലെ, ഐ എസ് പോലെ വേറുക്കപ്പെടേണ്ട മറ്റൊരു സംഘടന മാത്രമാണവർ.ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പയറ്റുന്നത് തങ്ങൾ മുസ്ലിങ്ങളുടെ വക്താക്കൾ ആണ് എന്ന തിയറി സ്ഥാപിക്കലാണ്.

തങ്ങളുടെ ഭീകരമുഖം മറച്ചുപിടിക്കാൻ മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തുന്നും അവർ. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്കുചുറ്റും അണിനിരത്തും. ചില നിർഗ്ഗുണ ബുദ്ധിജീവികൾ അവരുടെ വലയിൽ വീഴുകയും ചെയ്യും. എന്നാൽ ഇനിയും ഇക്കൂട്ടർ തിരിച്ചറിയാതെ പോകുന്ന ഒന്നുണ്ട്. കേരളം വർഗീയതയ്ക്ക് പറ്റിയ ഇടമല്ല. കേരളത്തിലെ മുസ്ലിങ്ങൾ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ഇത്തരം തീവ്രസംഘടനകളുടെ പിൻബലമില്ലാതെ തന്നെ ഏറെ മുന്നോട്ട് പോയ ജനതയാണ്.

അവരെ രാഷ്ട്രീയം പഠിപ്പിക്കാനുള്ള വിദ്യകളൊന്നും ഒരു തീവ്രവാദ സംഘടനയുടെ കയ്യിൽ തൽക്കാലം ഇല്ല. അത് കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പ്രശ്നമോ, ഇപ്പോൾ നടക്കുന്ന ജപ്തിയിലെ വിഷയങ്ങളോ ചർച്ച ചെയ്യാം. അത് ആ സംഘടനയെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. കേരളത്തിലെ മുസ്ലിങ്ങളും നിങ്ങളുമായി ടൈഗർ ബിസ്കറ്റിലെ, ബിസ്കറ്റും ടൈഗറും തമ്മിലുള്ള ബന്ധമേ ഉള്ളു. ദയവ് ചെയ്ത് ഈ നാട്ടിലെ മുസ്ലിങ്ങളുടെ പിതാവ് ചമയാൻ ശ്രമിക്കരുത്.

ഏതായാലും കേരളത്തിൽ ഇപ്പോൾ ലീഗ് നേതാക്കൾ എല്ലാം കൂടും കുടുക്കയുമെടുത്ത തെരുവിലിറങ്ങേണ്ട അവസ്ഥയാണ് , ഇവരുടെയൊക്കെ സ്വത്തുക്കൾ കണ്ടു കെട്ടിയാലും അത്രയും തുക പിഴയായി വന്നത് തീരുമോ എന്നൊന്നും അറിയില്ല , എന്നിരുന്നാലും അത് കഴിഞ്ഞു കോടതി എടുക്കുന്ന തീരുമാനവറും നിർണായകമാണ്, ഇപ്പോഴും അതിന്റെ അലയൊലികൾ ഒന്നും തീർന്നിട്ടില്ല എന്ന് വേണം പറയാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്  (10 minutes ago)

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു...  (29 minutes ago)

ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (36 minutes ago)

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു  (2 hours ago)

ഐപിഎല്ലിലെ 'റോയൽ' പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസിന് 202 റൻൺസ് വിജയലക്ഷ്യം  (2 hours ago)

​ഗൾഫിൽ മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി... ഫല പ്രഖ്യാപനത്തിന് ബദൽ സംവിധാനം ഒരുക്കും  (2 hours ago)

മേടം രാശി: വിഷുഫലം 2026  (2 hours ago)

ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന  (3 hours ago)

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (9 hours ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (9 hours ago)

Malayali Vartha Recommends