Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

വിജിലൻസ് പിടിമുറുക്കാൻ നടക്കുന്നവരിൽ ഡിജിപി മുതൽ എഎസ്ഐ വരെ, ആഭ്യന്തരം ഉടൻ പൂട്ടിക്കെട്ടും....

24 JANUARY 2023 10:36 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!

ഗുണ്ടയായി മാറിയ പോലീസിന്റെ സംരക്ഷകരായി ഇടതുപക്ഷ ഭരണം മാറുന്ന കാഴ്ചയാണ് നമ്മൾ കുറെ നാളുകളായി ഇവിടെ കണ്ടു കൊണ്ട് ഇരിക്കുന്നത്, 873 രാജ്യദ്രോഹികള്‍ പോലീസിലുണ്ടെന്ന എന്‍.ഐ.എയുടെ കണ്ടത്തല്‍ ഇവിടെ പ്രസക്തമാണ്. ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ പോലീസിനും പോലീസിനെ നിലക്ക് നിര്‍ത്താന്‍ ഭരണാധികാരികള്‍ക്കും ഭരണാധികാരികളെ നിലക്ക് നിര്‍ത്താന്‍ ജനങ്ങള്‍ക്കും കഴിയണമെന്നാണ്.

എന്നാല്‍ ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ലന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അക്രമത്തിലെ പ്രതികള്‍ വയനാട്ടില്‍ സുഖവാസം നടത്തുന്നത്.ഗുണ്ടകളെ സംരക്ഷിക്കലും ഗുണ്ടാപ്പണിയും ലഹരി കടത്തും മോഷണവുമൊക്കെയായി പോലീസ് അധഃപതിച്ചത് ഇടത് പക്ഷ ഭരണകൂടത്തിന്റെ കഴിവുകേടാണെന്നു പറയാതെ ഇരിക്കാൻ പറ്റില്ല,

കേരളത്തിലെ ഭരണാധികാരികള്‍ ആദ്യം ക്രിമിനലുകളെ പുറത്താക്കി പോലീസ് സേനയില്‍ ശുദ്ധികലശം നടത്തണം, അതാണിപ്പോൾ നടത്തി കൊണ്ട് ഇരിക്കുന്നതും, കേരളത്തിന്റെ അഭിമാനമായിരുന്ന പോലീസ് ജനങ്ങള്‍ക്കിടയില്‍ അപമാനിതരാകുന്നതിന്റെ പ്രധാന കാരണം സി.പി.എം.സെല്‍ ഭരണത്തിന്റെ നിയന്ത്രണമാണ്. എന്ത് ഗുണ്ടായിസം കാണിച്ചാലും സുരക്ഷിതരാണന്ന ബോധ്യമാണ് അവര്‍ക്കുള്ളത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള പോലീസ് തന്നെ ഗുണ്ടയായി മാറിയാല്‍ നാട്ടില്‍ അരാജകത്വം നടമാടുമെന്നുള്ളതും ഉറപ്പാണ്,

സംസ്ഥാനത്ത് വിജിലൻസിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ട് നടക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഒരു കുറവുമില്ല, മുൻ സർക്കാരുകളുടെ കാലത്ത് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് നേരിടുന്നവരിൽ മുതിർന്ന ഡി.ജി.പി മുതൽ എ.എസ്.ഐ വരെ. ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറായ എ.ഡി.ജി.പി മനോജ് എബ്രഹാമിനെതിരെയും കേസുണ്ടെന്നതാണ് കൗതുകം.ഡി.ജി.പിയും സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അന്വേഷണ വിഭാഗം തലവനുമായ ടോമിൻ തച്ചങ്കരിയാണ് മറ്റൊരു പ്രമുഖൻ.

ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, മുൻ വിജിലൻസ് ഡയറക്ടറും റിട്ട.എ.ഡി.ജി.പിയുമായ ജേക്കബ് തോമസ്, എസ്.പി വേണുഗോപാൽ എന്നിവരാണ് മറ്റ് ഐ.പി.എസ് ഓഫീസർമാർ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണിത്.

ഗത കമ്മിഷണറായിരിക്കെ പാലക്കാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറായ ശരവണനിൽ നിന്ന് ഒൻപത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഈ വർഷം ജൂലായിൽതച്ചങ്കരി വിരമിക്കും. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുമോയെന്ന് കണ്ടറിയണം.പാലക്കാട് ആർ.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതാണ് കേസിനാധാരം. ആർ.ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന

ജേക്കബ് തോമസാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ശരവണന് വിശ്വാസ്യതയില്ലെന്ന് പറഞ്ഞാണ് തച്ചങ്കരിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്. തെളിവുണ്ടായിട്ടും കുറ്റവിമുക്തനാക്കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു,. അവിഹിത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് തച്ചങ്കരിക്കെതിരെ വിജിലൻസ് മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്. ഇതിൽ തച്ചങ്കരിക്കെതിരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്.

പക്ഷേ, തച്ചങ്കരി ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണം അന്തിമഘട്ടത്തിലാണ്.അവിവിഹിത സ്വത്ത് സമ്പാദനവും പദവി ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനും ട്രാൻസ് പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തിനും എസ്.പി വേണുഗോപാലിനുമെതിരായ കേസുകൾ.

ഇവയെല്ലാം വർഷങ്ങളായി വിജിലൻസ് കോടതികളുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ 2019ൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയെങ്കിലും സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതിയുടെയും 2010ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.

മുൻ എസ്.പി വേണുഗോപാലിനെതിരെ 2021ൽ രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പൂർത്തിയായിട്ടില്ല. ഡിവൈ.എസ്.പി മാരായ എസ്.വൈ. സുരേഷ്, പി.ശശികുമാർ, സി.ഐമാരായ സുരേഷ് വി. നായർ, അയൂബ് ഖാൻ, അഡി. എസ്.ഐ സാബുമാത്യു, ഗ്രേഡ് എസ്.ഐ എസ്.ബിജു എന്നിവരാണ് കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ.കൂടാതെ കഴിഞ്ഞ ദിവസം പോലീസും ഗുണ്ടകളും തമ്മിലുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകമായി അവർ തന്നെ ഉണ്ടാക്കിയ വാട്സാപ്പിലെ ഒരു ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു,

തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനിലെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടിനു തെളിവാണിത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്. ‘ചങ്ക്‌സ് മംഗലപുരം’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ പോലീസുകാരും പ്രദേശത്തെ ഗുണ്ടകളും പിന്നെ ഇവരെ അറിയാമായിരുന്ന ചില തദ്ദേശവാസികളും മാത്രമായിരുന്നു അംഗങ്ങള്‍.അഡ്മിനെ കണ്ടെത്തി. സംഭവം ഇന്റലിജന്‍സ് എ.ഡി.ജി.പി: ടി.കെ. വിനോദ് കുമാര്‍ നേരിട്ട് അന്വേഷിക്കുകയാണ്.

വാട്ട്‌സ്ആപ്പ് കൂട്ടായ്മയെ കുറിച്ചുള്ള വിവരം പുറത്തായതോടെ മംഗലാപുരം സ്‌റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലം മാറ്റാന്‍ ദക്ഷിണ മേഖല ഐ.ജി. ഉത്തരവിടുകയായിരുന്നു.ഗ്രൂപ്പില്‍ മാധ്യമ വിമര്‍ശനമായിരുന്നു ഏറെയും. ഈ ഗ്രൂപ്പിലൂടെ പോലീസിന്റെ ഔദ്യോഗിക നീക്കങ്ങളും ചോര്‍ന്നതായി സംശയിക്കുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി

ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.കൂട്ടായ്മയില്‍ തന്നെ ഉള്ളവരാണ് വിവരം പുറത്ത് വിട്ടത്. വിവാദമായതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി. പക്ഷേ സൈബര്‍ സെല്‍ ഇതിനോടകം തന്നെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. അംഗങ്ങള്‍ ആരൊക്കെയാണെന്നും അവര്‍ നടത്തിയ ആശയ വിനിമയങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്.
തലസ്ഥാന ജില്ലയില്‍ പോലീസില്‍ ശുദ്ധികലശം നടത്താനാണ് നീക്കം. ക്ലീന്‍ ഇമേജുള്ള എസ്.എച്ച്.ഒമാര്‍, സി.പി.ഒ, പി.ആര്‍.ഒ എന്നിവര്‍ക്ക് മാത്രമായിരിക്കും ഇനി നിയമനം നല്‍കുക.

മുഖ്യമന്ത്രിയുടെ അഡി. ്രെപെവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജില്ലാ പോലീസ് മേധാവി: ഡി. ശില്‍പ്പ നേരിട്ട് സി.ഐയെ വിളിച്ചുവെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതു വരെ ആരും അനങ്ങിയില്ല. വിളി മുകളില്‍നിന്ന് എത്തിയ ഉടന്‍ ഡി.ജി.പി, ഐ.ജി, കമ്മിഷണര്‍, റൂറല്‍ എസ്.പി. എന്നിവര്‍ ഞൊടിയിടക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാഞ്ഞെത്തി.

പിന്നീട് കാര്യങ്ങള്‍ മിന്നല്‍ വേഗത്തിലായി.ഉദ്യോഗസ്ഥ സംഘടനയുടെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി നിര്‍ദേശിച്ചു. മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യാഗസ്ഥര്‍ക്ക് നിയമനം നല്‍കാനും തീരൂമാനമായി. പട്ടികയിലുള്ള പോലീസുദ്യോഗസ്ഥരുടെ വിവരങ്ങള്‍

തിരക്കി നിരവധി കോളുകള്‍ എത്തിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല.ഏതായാലും ശുദ്ധി കലശം നടത്താൻ ആണ് സർക്കാർ തീരുമാനിച്ചതെങ്കിലും , ഇത്തരത്തിൽ ഉന്നതരായ കുറെ പേർ തന്നെ ആദ്യം ഈ വലയിൽ വീഴുമെന്ന് കരുതിയില്ല, ഏതായാലും ഇത്തരം ബന്ധങ്ങൾ തമ്മിലുള്ള അന്വേഷണങ്ങൾ പുരോഗമിച്ചു കൊണ്ട് ഇരിക്കെ, ഇനിയും വലയിൽ കൂടുതൽ വമ്പനർമാർ വീഴുമോ എന്നുള്ളത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും, 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (6 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (6 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (7 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (7 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (7 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (9 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (9 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (9 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (9 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (10 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (10 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (10 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (10 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (11 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (11 hours ago)

Malayali Vartha Recommends