പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ 'ഡോ'കള്‍(ഡോക്ടര്‍) തൂക്കിയിടാൻ കുറെയെണ്ണം..എന്നിട്ട് ഒടുവിൽ കുറ്റസമ്മതം...'പോടോ' എന്ന് വിളിക്കാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലില്ലേ ?..ആഞ്ഞടിച്ച് ജോയ് മാത്യു

ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെട്ട് അത് പൂര്‍ത്തിയാക്കാന്‍ പാടുപെടുമ്പോള്‍ ചിലര്‍ സൂത്രത്തില്‍ തന്റെ പേരിനൊപ്പം ഡോക്ടറെന്ന് വാലായി ചേര്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്ന് നടന്‍ ജോയ് മാത്യു. ഇവര്‍ ‘ഡോ’ എന്ന് കഴുത്തില്‍ കെട്ടിത്തൂക്കിയിടുന്ന അല്‍പന്‍മാരാണെന്നും നടന്‍ വിമര്‍ശിച്ചു.സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. എന്നാല്‍ ചിന്ത ജെറോമിന്റെ കാര്യം നടന്‍ പ്രത്യക്ഷമായി പോസ്റ്റില്‍ സൂചിപ്പിക്കുന്നത്.പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്നവരെ ‘പോടോ’ എന്ന് പറയാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.‘എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അഞ്ചും പത്തും അതിലധികവും വര്‍ഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പി .എച്ച്.ഡി. എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നില്‍ വെക്കുവാന്‍ മടിക്കുന്നു. കാരണം ലളിതം, പി.എച്ച്.ഡിക്കപ്പുറം ഇനിയും പഠിക്കാന്‍ ഒരുപാടുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണത്. എന്നാല്‍ അല്‍പന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിന് മുമ്പില്‍ ‘ഡോ.’ എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്.എനിക്കെല്ലാം അറിയാം എന്ന അല്‍പന്റെ ഉളുപ്പില്ലായ്മയാണത്. അക്കാദമിക് കാര്യങ്ങള്‍ക്കായി പേരിന് മുന്‍പില്‍ ഒരു ‘ഡോ’ വെച്ചോട്ടെ, അത് മനസ്സിലാക്കാം .ഇനി ഇതൊന്നുമില്ലാത്ത ഒരു വര്‍ഗമുണ്ട്.
അവര്‍ക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് ‘സര്‍വകലാശാല ‘ എന്ന ഒരു ഉടായിപ്പ് ബോര്‍ഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയില്‍ നിന്നും ലോകത്തില്‍ എവിടെയുമില്ലാത്ത വിഷയത്തില്‍ ഒരു ‘ഡോ’ വാങ്ങിവരും.ഒന്നിലധികം ‘ഡോ’കള്‍ വാങ്ങുന്ന അല്‍പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്.പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്ന ഇവരെ‘ഡോ’ എന്ന് വിളിക്കുന്നതിനു പകരം ‘പോടോ’ എന്ന് പറയാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലില്ലെന്നോ?,’ ജോയ് മാത്യു പറഞ്ഞു.പോസ്റ്റിനു താഴെ നിരവധി ആളുകളാണ് വിമർശന കമ്മന്റുമായി രംഗത്ത് വരുന്നതും, അതെ സമയം ചിന്ത ജെറോം ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു, ഡോക്ടറേറ്റ് പ്രബന്ധത്തിലെ ‘വൈലോപ്പിള്ളിയുടെ വാഴക്കുല’ വിഷയത്തിൽ ഖേദമറിയിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്കു നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു,വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയതിന്റെ പേരിൽ ആക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശങ്ങളും നടന്നു. മാനുഷിക പിഴവും നോട്ടപ്പിശകുമാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. പുസ്തകരൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തുമെന്നും ചിന്ത വിശദീകരിച്ചു.ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നുണ്ട്.
പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.അതെ സമയം യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല. വിദഗ്ധ സമിതിയെ വെക്കാൻ തീരുമാനമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത്..
https://www.facebook.com/Malayalivartha



























