സർക്കാറും ഗവർണറും അയഞ്ഞിട്ടില്ല; എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കത്ത് അയച്ചത്; പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; തീ പാറും പോരാട്ടത്തിലേക്ക്

സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബർ 14ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തു ഫയലിൽ ഉണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ് . സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയും യു.ജി.സി പ്രതിനിധിയും ചാൻസലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സർക്കാർ പ്രതിനിധിയുടെ പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെർച് കമ്മിറ്റി അംഗമാകുന്നവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാൾ ആയിരിക്കരുതെന്ന യു.ജി.സി റഗുലേഷൻ വ്യവസ്ഥയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ കത്ത് കിട്ടിയിട്ടും സർക്കാർ പ്രതിനിധിയെ കൊടുത്തില്ല.
പകരം സർക്കാർ തലത്തിൽ സെർച് കമ്മിറ്റി രൂപീകരിക്കാൻ ഒക്ടോബർ 29ന് ഫയൽ തുടങ്ങി. സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയിരുന്നു. ഈ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ തീരുമാനത്തിനായി സമർപ്പിക്കുകയും ചെയ്തു .
പക്ഷെ ഗവർണറുടെ നിർദേശ പ്രകാരം മൂന്നംഗ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഫയലിൽ എഴുതുകയായിരുന്നു. അതുപ്രകാരമുള്ള പ്രതിനിധികളെ നൽകി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദേശം കൊടുക്കുകയും ചെയ്തു . കഴിഞ്ഞ ജനുവരി ഏഴിന് മന്ത്രി ഫയലിൽ രേഖപ്പെടുത്തിയത് ഗവർണർ ഒപ്പിടാത്ത ബില്ലിൽ നിർദേശിച്ച ഘടനയിലുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കാനായിരുന്നു .
പക്ഷെ സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ തേടി രാജ്ഭവനിൽ നിന്ന് കത്ത് നൽകിയ കാര്യം വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു. മന്ത്രി നിർദേശിച്ച രീതിയിലുള്ള സെർച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഉദ്യോഗസ്ഥർ ഫയലിൽ ഈ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യു.ജി.സി റഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ല.
പക്ഷേ വി.സി നിയമനാധികാരിയായ ചാൻസലർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവിൽ തുടർന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ ഫയലിൽ വ്യക്തമാക്കി . പക്ഷേ താൻ നേരത്തെ ഫയലിൽ രേഖപ്പെടുത്തിയതു പ്രകാരമുള്ള അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രി ഫയലിൽ ആവർത്തിച്ച് നിർദേശം കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നിർദേശം കൊടുത്തത് .
https://www.facebook.com/Malayalivartha



























