മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗർകോവിൽ യാത്രക്ക് മുന്നേ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി; നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വൈകും തോറും യൂത്ത് കോൺഗ്രസ് നേതാക്കളെ തടങ്കലിലാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. വീണ്ടും മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മുന്നേ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. അതായത് അത്തരത്തിലുള്ള ആ നീക്കം വീണ്ടും വർധിക്കുകയാണ്. നാഗർകോവിൽ യാത്രക്ക് മുന്നേയാണ് കരുതൽ തടങ്കൽ തയ്യാറാക്കിയിരിക്കുന്നത്. നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി കഴിഞ്ഞു .
നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെ വിവിധ ഇടങ്ങളിൽ നിന്നും പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി കഴിഞ്ഞു. .നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നോടിയായിട്ടാണ് പാലക്കാട് തൃത്താലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഈ പൊലീസ് നടപടിക്കെതിരെ മുന്‍ എംഎല്‍എ വി ടി ബല്‍റാം രംഗത്ത് വന്നിരുന്നു . എ കെ ജി നടത്തിയ പോരാട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രിയെ ബല്‍റാം വിമര്‍ശിച്ചത്. പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിട്ട് ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























