വാഹനങ്ങൾ തടഞ്ഞു, ഇടുക്കിയിൽ 30 മിനിറ്റോളം ദേശീയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പടയപ്പ, പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാർ

ഇടുക്കി മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞ് വീണ്ടും ഭീതി പരത്തി പടയപ്പ. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രക്കാരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്. പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ആഴ്‌ച നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ച് കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകർത്തിരുന്നു. പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്. കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി കടന്നു പോകാന്‍ കാത്തുനിന്നെങ്കിലും ഫലം ഉണ്ടായില്ല.
നടന്നടുത്ത ആന ബസിന്റെ സൈഡ് കണ്ണാടി തകര്‍ത്തു. ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നും ജനവാസമേഖലയിലല്ല പടയപ്പ ഉള്ളതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഈ പ്രദേശത്തുകൂടെ രാത്രി യാത്ര നടത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























