ഹൈക്കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടി; കെ ടി യു സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത് സിൻഡിക്കേറ്റ് അംഗം കൂടിയായ ഐ ബി സതീഷ്

ഹൈക്കോടതിയിൽ നിന്നക്ക് തിരിച്ചടി. കെ ടി യു സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഗവർണറുടെ ഈ നടപടി നടപടി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഗവർണർക്ക് വമ്പൻ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സിസ തോമസ് താൽക്കാലിക വിസി സ്ഥാനത്ത് നിലനിൽക്കവേ സിൻഡിക്കേറ്റ് തീരുമാനങ്ങൾ മറി കടന്നു പോകുന്നു എന്നൊരു ആരോപണം ഉണ്ടായിരുന്നു. വൈസ് ചാൻസിലറെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സിൻഡിക്കേറ്റ് ഒരു ഉന്നത സമിതിയെ നിയോഗിച്ചിരുന്നു.
ഇതിനെതിരെ ഗവർണർക്ക് റിപ്പോർട്ട് കൊടുത്തിരുന്നു. വൈസ് ചാൻസലറുടെ അനുമതിയില്ലാതെ നീക്കങ്ങൾ നടക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ട് കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് തീരുമാനങ്ങളെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. കെ ടി യു, വിസി. ഡോ. സിസ തോമസിനെ നിയന്ത്രിയ്ക്കാന്‍ പ്രത്യേക സമിതിയെ വെച്ചത് ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിൻഡിക്കേറ്റ് കൂടിയായ ഐ ബി സതീഷ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ വാദം കേട്ടുകൊണ്ടാണ് ഹൈക്കോടതി നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്. സിൻഡിക്കേറ്റ് തീരുമാനങ്ങളെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണറുടെ നടപടിയെ റദ്ദാക്കിയിരിക്കുകയാണ് ഹൈക്കോടതി. ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് കെ ടി യു സർവകലാശാലയും താൽക്കാലിക വിസി സിസ തോമസും തമ്മിലുള്ള ശീത യുദ്ധം തുടരുന്നു എന്നാണ്.
കെ ടി യു വി സർവകലാശാലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ നമുക്കറിയാം ഗവർണർ സിസ തോമസിനെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവുമായി ഇടതു സംഘടനകൾ അടക്കം രംഗത്ത് വന്നതാണ് ആ പ്രശ്നങ്ങൾ അവിടെ നിലനിൽക്കുകയാണ്. അതിനിടയിലാണ് ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും വമ്പൻ തിരിച്ചടി നേരിട്ടിരിക്കുന്നത് .
https://www.facebook.com/Malayalivartha


























