മാവോയിസ്റ്റുകളുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ ഇറങ്ങി തിരിച്ചിരിക്കു സിപിഎം നേതാക്കള്‍ സ്വയം വിമര്‍ശനം നടത്തുന്നത് ഈ അവരത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനിടയാക്കുമെന്ന് പറയാതിരിക്കാനാവില്ല.കണക്കുകള്‍ നിരത്തിയുള്ള റി്‌പ്പോര്‍ട്ടാണ് സൈദ്ധാന്തിക വശം പറഞ്ഞ് കുഴിച്ചു മൂടാനുമാവില്ലെന്നതാണ് അവസ്ഥ.

ഇന്‍ഡ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിതി ഭീകര സംഘടനകളേക്കാള്‍ വലിയ ഭീകരമായി തുടരുന്നുവെന്ന വിവരം ഏവരേയും ഞെട്ടിക്കുന്നതാണ്. കൊലപാതകങ്ങള്‍, അക്രമങ്ങള്‍, അക്രമത്തില്‍ പരിക്കേറ്റവര്‍ എന്നീ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഭീകര സംഘടനകളുടെ വിവരം പുറത്തു വിട്ടത്. ആസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ാൊഫ് പീസ് എന്ന സംഘടനയുടെ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ് എന്ന വിവരശേഖരണത്തിലാണ് 2022 ലെ ലിസ്റ്റ് തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്. മാവോയിസ്റ്റുകളുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ ഇറങ്ങി തിരിച്ചിരിക്കു സിപിഎം നേതാക്കള്‍ സ്വയം വിമര്‍ശനം നടത്തുന്നത് ഈ അവരത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനിടയാക്കുമെന്ന് പറയാതിരിക്കാനാവില്ല.കണക്കുകള്‍ നിരത്തിയുള്ള റി്‌പ്പോര്‍ട്ടാണ് സൈദ്ധാന്തിക വശം പറഞ്ഞ് കുഴിച്ചു മൂടാനുമാവില്ലെന്നതാണ് അവസ്ഥ.
ലോകത്തെ സംഘടനകളെ കുറിച്ച് എല്ലാ തരത്തിലുമുള്ള ഗവേഷണം നടത്തുന്ന സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്റ് പീസ് എന്ന സംഘടന. സംഘടനയുടെ റിപ്പോര്‍ട്ടില്‍ സിപി ഐ അഥവാ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്കിയിരിക്കുന്നത്. അല്‍ ഖ്വൊയ്തയ്ക്കും ,ലെഷ്‌കര്‍ ഇ തൊയ്ബയ്ക്കും മുന്നിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനം. അഫ്ഗാന്‍, ഇറാക്ക്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കും മുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തിയത് ഇന്ത്യയൊട്ടാകെ നടത്തിയ കൊലപാതകങ്ങളുടെ കണക്ക് പ്രകാരമാണെന്ന് കണക്ക് കൂട്ടുന്നു.
2022 ലെ ഏറ്റവും അപകടകാരികളായ സംഘടനകളുടെ വിവരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെട്ടിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തന സംഘടനകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇസ്ലാമിക് സ്റ്റേറ്റാണ്. അവര്‍ 410 അക്രമണങ്ങളിലൂടെ 1045 പേരെ കൊന്നൊടുക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്ക് എല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് സോമാലിയയിലെ അല്‍ഷബാസ് ആണ് . അല്‍ ഷബാസ് 315 ആക്രമണങ്ങളിലൂടെ 784 പേരെ കൊല്ലുകയും, 92 പേര്‍ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വലിയ ഭീകര സംഘടനകളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ടിട്ടുള്ളതെന്നത് ഏവരേയും ഞെട്ടിക്കുന്നതാണ്.
മൂന്നാം സ്ഥാനത്ത് ക്വറോസണ്‍ 492 പേരെയും നാലാം സ്ഥാനത്തുള്ള ജമാഅത്ത് നസ്‌റത്ത് 219 പേരെയും, അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ആഫ്രിക്കയിലെ ഇസ്ലാമിക് സ്റ്റേറ്റ് 204 പേരെയും പാകിസ്ഥാനിലെ താലിബാന്‍ ഗ്രൂപ്പ് 139 പേരെയും കൊന്ന് ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ്. കൊലപാതകങ്ങളുടെയും ചാവേറാക്രമണങ്ങളുടെയും പിന്നില്‍ ഇത്തരം ഭീകര സംഘടനകളോടൊപ്പം പന്ത്രണ്ടാം സ്ഥാനത്ത് എത്തി നില്ക്കുകയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും . ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറുപത്തി ഒന്ന് അക്രമങ്ങളിലായി 39 പേരെ കൊന്നി്ട്ടുണ്ട്. മുപ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട എന്നാണ് കണ്ടെത്തല്‍.
എന്നാല്‍ ലോകത്തെ ഏറ്റവും ഭീകര സംഘടനകളെന്ന് പറയപ്പെടുന്ന അല്‍ ഖ്വെയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയും പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടി മുന്നിലെത്തിയിരിക്കുന്നത്. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്റ് പീസ് . ഒരു ദശാബ്ദത്തിലേറെയായി അവര്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍്ട്ടാണ് ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സ്. ഇതിനൊടൊപ്പം തന്നെ ഇവരുടെ കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അപകടകാരികളായ പട്ടികയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടം പിടിക്കുന്നത് ആദ്യമായാണ് എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റും സംഘടന പുറത്തു വിട്ടിട്ടുണ്ട്. പാകിസ്ഥാനാണ് ഭീകര പ്രവര്‍ത്തന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനം സിറിയയ്ക്കും , മൂന്നാം സ്ഥാനം അഫ്ഗാനിസ്ഥാനുമാണ്. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പട്ടിക പുറത്തു വന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ അത് തങ്ങളെ കുറിച്ചല്ലെന്നും മാവോയിസ്റ്റുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നും അവര്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും വിശകലത്തിന് വിധേയമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന കാര്യം വ്്യക്തമാണ്.
പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അല്‍ ഖ്വെയാത പതിനേഴ് കൊലപാതകങ്ങളും, ലെഷ്‌കര്‍ -ഇ.തൊയ്ബ ആറ് കൊലപാതകങ്ങളുമാണ് 2022 ല്‍ നടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുപ്പത്തി ഒന്‍പത് കൊലപാതകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മികച്ചു നില്ക്കുകയാണ്. പാര്‍ട്ടി നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ തെളിയിക്കപ്പെട്ടവ മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും ശ്രദ്ധേയമാണ്. എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക്‌സ് ആന്റ് പീസ് ഫൗണ്ടേഷന്‍ ഇത്തരത്തില്‍ ലോകസമാധാനത്തിനായി ഭീകരവാദ ചെയ്തികളെ കുറിച്ച് വിവര ശേഖരണം നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ 2022 ല്‍ ലോകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞിട്ടുള്ളതായും സംഘടന വിലയിരുത്തുന്നു.
പാകിസ്ഥാനിലെ താലിബാന്‍ ഗ്രൂപ്പാണ് ഇപ്പോള്‍ കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക ശ്രദ്ധ ചെലുത്തി കൊണ്ടിരിക്കുന്നത്. അവര്‍ പാക് ഭരണം അട്ടിമറിച്ച് താലിബാന്‍ സര്‍ക്കാര്‍ സ്ഥാപിക്കാനായി എല്ലാ ശ്രമവം നടത്തി കൊണ്ടിരിക്കുന്നു. ഇന്ത്യയിലേയ്ക്ക് തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിരന്തരം ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അവര്‍ തയ്യാറായി കൊണ്ടിരിക്കുന്ന വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.അതേ സമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിലേറിയതോടെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ട്. മതനിയമങ്ങളെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ കൊണ്ട് പൊറുതി മുട്ടിവരുടെ ഇടയില്‍ നിന്നും പുതിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. തോക്കിന്‍ മുനയില്‍ നിറുത്തിയുള്ള ഭരണം അഫ്ഗാനിസ്ഥാനില്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി സംഘടന കണ്ടെത്തിയിട്ടുണ്ട്.
സിറിയ, പാലസ്ഥീന്‍ രാജ്യങ്ങളില്‍ ദിനംപ്രതിയെന്നോണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അടുത്തിയുണ്ടായ ഭൂകമ്പം തീവ്രവാദികള്‍ക്കാണ് അനുഗ്രഹമായത്. തുര്‍ക്കിയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന കൊടുംഭീകരര്‍ ഭൂകമ്പത്തില്‍ തകര്‍ന്ന ജയിലുകളില്‍ നിന്നും ര്ക്ഷപ്പെട്ടിരിക്കുകയാണ്. ഇവര്‍ സിറിയയില്‍ അഭയം തേചിയിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഈ കൊടുംഭീകരര്‍ ലോകത്ത് ഏതൊക്കെ രാജ്യങ്ങളില്‍ എത്തിച്ചേരുമെന്നും കണ്ടെത്താനായിട്ടില്ല. തുര്‍ക്കിയില്‍ ഇനിയും തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കാനിടയുണ്ട്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സില്‍ പറയുന്നതുപോലെ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചനം നേടിയിട്ടില്ലെങ്കിലും 2022 വര്‍ഷം അഭിമാനിക്കാവുന്നതാണ്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൊലയും അക്രമങ്ങളും നടത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള അന്തിമപോരാട്ടത്തിലാണ്. എന്നാല്‍ അവരുടെ ലാവണങ്ങളെല്ലാം തകര്‍ന്ന് പടിയിറങ്ങുന്ന കാഴ്ചയാണ് ഇന്ത്യയിലുള്ളത്. പശ്ചിമബംഗാളില്‍ നിലംതൊടാനാകാതെ ഓടി കൊണ്ടിരിക്കുകയാണ്. അടുത്തതായി സിപിഎം കുത്തകയായിരുന്ന ത്രിപുരയില്‍ നിന്നും കൂട്ടത്തോടെ പാലായനം ചെയ്യേണ്ട് അവസ്ഥയായി. ഇനി ബാക്കിയുള്ളത് കേരളം മാത്രം .പടിയിറങ്ങിയ ഇടങ്ങളില്‍ ഇനിയൊരിക്കലും തിരിച്ചു കയറാന്‍ കഴിയാത്ത അവസ്ഥയുമാണ്. കേരളത്തിലാകട്ടെ കെട്ടപൊക്കിയ ചീട്ട് കൊട്ടാരത്തിന് മുകളിലിരുന്നാണ് ഭരിക്കുന്നത്. ആരോപണങ്ങളും അഴിമതിയും കാര്‍ന്ന് തിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാക്കാലത്തേയും സമ്പൂര്‍ണ്ണ അപചയത്തിലേയ്ക്കാണ് കേരളവം എത്തി നില്ക്കുന്നത്.
https://www.facebook.com/Malayalivartha


























