മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീലിന്റെ പരാതി; ആ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്തകേസ് എന്തായോ എന്തോ? ക്രൈംബ്രാഞ്ചിനെയും കെ ടി ജലീലിനെയും പരിഹസിച്ച് സ്വപ്‍ന സുരേഷ്

വിജേഷ് പിള്ളയുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് സ്വാഗതം ചെയ്യുന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്വപ്ന സുരേഷ് ഈ കാര്യം പറഞ്ഞത്. അതിൻറെ വിശദാംശങ്ങൾ നാം അറിഞ്ഞതാണ്. ആ പോസ്റ്റിന്റെ ഒടുവിലായി സ്വപ്ന സുരേഷ് കെ ടി ജലീലിനെ പരാമർശിച്ചിരുന്നു. അതായത് കെ ടി ജലീലിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് എനിക്കെതിരെ എടുത്തകേസ് എന്തായോ എന്തോ എന്നായിരുന്നു സ്വപ്ന സുരേഷ് ചോദിച്ചത്. നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത് എന്താണ് കെ ടി ജലീലിന്റെ പരാതി ? എന്തായിരുന്നു ആ കേസ്? എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ പരാതി നൽകുകയായിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസും മറ്റൊരു വ്യക്തിയുടെ പരാതിയിൽ പാലക്കാട് കസബ പോലീസുമാണ് സ്വപ്നയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
കെ ടി ജലീൽ നൽകിയ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു . ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു . എന്തായാലും ആ കേസ് എവിടെ പോയി എന്തായി എന്നാണ് സ്വപ്ന ഇപ്പോൾ ചോദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് ഹർജി സമർപ്പിച്ചിരുന്നു സ്വപ്ന.
ഹർജിയിൽ കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണമായിരുന്നു ഉന്നയിച്ചത്. പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിച്ചു .
യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകിഎന്നും സ്വപ്ന ആരോപിച്ചിരുന്നു.
ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും നിർദേശിച്ചു. ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിക്കുകയായിരുന്നു . കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഉളളടക്കം ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നുവെന്നും സ്വപ്‍ന സുരേഷ് അന്ന് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























