ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥനങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്..കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള, ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ...

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥനങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്..കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണെന്നും കത്തിൽ പറയുന്നു.‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം.’– ആരോഗ്യ സെക്രട്ടറി കത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളുണ്ട്, പ്രാദേശിക തലത്തിലുള്ള അണുബാധയുടെ വ്യാപനത്തെ ഇത് സൂചിപ്പിക്കുന്നയായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.കോവിഡ് സാഹചര്യം സൂക്ഷ്മതലത്തില്‍ പരിശോധിക്കാനും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളോട് കര്‍ശന നിരീക്ഷണം നടത്താന്‍ ആവശ്യപ്പെട്ട അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായും പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കേസുകളുടെ വര്‍ദ്ധനവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്, മാര്‍ച്ച് 8 ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം 2,082 കേസുകളും മാര്‍ച്ച് 15 ന് അവസാനിച്ച ആഴ്ചയില്‍ 3,264 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തല്‍ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ടെന്നും രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.നാല് മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് രാജ്യത്ത് 700ന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്.
നിലവില്‍ രാജ്യത്ത് 4623 സജീവ കേസുകളാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 12-നാണ് ഇതിന് മുമ്പ് 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സൂക്ഷമമായി കോവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം കത്തില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.വീണ്ടും ജനങ്ങൾ ജാഗ്രതെ പാലിക്കണം...ജനങ്ങളുടെ അനാസ്ഥ കൊണ്ട് സമൂഹ വ്യാപനത്തിലേക്ക് കടക്കാതെ ഇരിക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമാണ്..
https://www.facebook.com/Malayalivartha
























