ഇത്തവണ കേരളത്തിൽ താമര വിരിയിക്കാൻ തന്നെയാണ് ബിജെപിയുടെ പടപ്പുറപ്പാട്...തരൂർ മത്സരിക്കാൻ ഇല്ലെങ്കിൽ അത് തങ്ങൾക്കുള്ള അവസരമായിട്ടാണ് ബി ജെ പി കണക്കാക്കുന്നത്..ദേശീയ നേതാക്കളെ ഇറക്കും..

ഇത്തവണ കേരളത്തിൽ താമര വിരിയിക്കാൻ തന്നെയാണ്..ബിജെപിയുടെ പടപ്പുറപ്പാട് അതിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ ഒരു മുഴം മുൻപേ ബിജെപി തുടങ്ങി കഴിഞ്ഞു..അതിന്റെ മുന്നോടിയായിട്ട് തന്നെയാണ്..അമിത് ഷായുടെ വരവും എല്ലാം...പണ്ടത്തേതു പോലെയല്ല കാര്യങ്ങൾ..ഇപ്പോൾ ബിജെപിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തന്നെ..അതിനെതിരെ പരസ്യമായി തന്നെ തിരിച്ചടി നല്കാൻ കെൽപ്പുള്ള നേതാക്കൾ കേരളത്തിൽ ഉയർന്നു വരുന്നുണ്ട്..അതിനുള്ള ഉത്തമ ഉദാഹരണമാണല്ലോ...സുരേഷ് ഗോപിയുടെ വരവ്..എം ഗോവിന്ദന്റെ യാത്ര തൃശ്ശൂരിൽ എത്തിയപ്പോൾ തന്നെ സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച കാഴ്ച കണ്ടതാണ് നമ്മൾ...ഇതെല്ലം പേടി ഉള്ളത് കൊണ്ട് തന്നെയാണ്...അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ..ബിജെപി സീറ്റിൽ ആരൊക്കെയാകും മത്സര രംഗത്തേക്ക് കടന്നു വരിക എന്നുള്ളത് ഒരു ചർച്ച വിഷയമാണ്...കേരളത്തിൽ ലോക്സഭ മണ്ഡലങ്ങളിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം . കഴിഞ്ഞ തവണ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു.
ഇക്കുറി അതിശക്തനെ തന്നെ ഇറക്കിയാൽ മണ്ഡലം കൂടെ പോരുമെന്ന് നേതൃത്വം കരുതുന്നുണ്ട്. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ പേര് തുടക്കത്തിൽ ഇവിടെ ചർച്ചയായിരുന്നുവെങ്കിലും അദ്ദേഹത്തെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് സാധ്യത ഏറെ എന്നാണ് റിപ്പോർട്ടുകൾ.തൃശൂരിൽ മത്സരിപ്പിക്കാനുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ നേതാക്കളെ ഇറക്കി മണ്ഡലം പിടിക്കാൻ ബിജെപി തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.കഴിഞ്ഞ മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പിലും ശശി തരൂർ ആണ് തിരുവനന്തപുരം മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ പക്ഷേ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമോയെന്നതാണ് ചോദ്യം. താൻ ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ തരൂരിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
തരൂരിന്റെ സംസ്ഥാന പര്യടവും വിവിധ സുമാദയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്ക തരൂരിനുണ്ട്.അതേസമയം തരൂർ മത്സരിക്കാൻ ഇല്ലെങ്കിൽ അത് തങ്ങൾക്കുള്ള അവസരമായിട്ടാണ് ബി ജെ പി കണക്കാക്കുന്നത്. ദേശീയ നേതാക്കളെ ആരെയെങ്കിലും ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്ന് ബി ജെ പി കരുതുന്നു. ക്രിസ്ത്യൻ വോട്ടുകൾ കൂടി മറിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും പാർട്ടി കരുതുന്നുണ്ട്. നിലവിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിങ്ങനെ പ്രമുഖരുടെ പേരുകളാണ് ബി ജെ പിയിൽ ചർച്ചയാകുന്നത്.
എന്നാൽ 'സ്റ്റാർ' മത്സരാർത്ഥികളെ ഇറക്കുന്നത് സ്ഥിതിഗതികൾ മാറി മറിയുന്നതിന് കാരണമാകുമോയെന്ന ആശങ്കയും ബി ജെ പിക്കുണ്ട്. പ്രമുഖനെ ബി ജെ പി ഇറക്കുന്നതോടെ സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പാക്കാൻ പടലപിണക്കങ്ങൾ എല്ലാം മറന്ന് കോൺഗ്രസ് നേതാക്കൾ കൈകോർക്കും. മാത്രമല്ല ഇടതുപക്ഷവും ബി ജെ പിയുടെ പരാജയം ഉറപ്പാക്കാൻ കോൺഗ്രസിന് അനുകൂലമായി വോട്ട് മറിച്ചേക്കും. അതിനാൽ പ്രമുഖനെ ഇറക്കാതിരിക്കുന്നതാവും ഗുണം ചെയ്യുകയെന്നാണ് നേതൃത്വം ആലോചിക്കുന്നത്.മാത്രമല്ല നേരത്തെ ലോക സഭ തിരഞ്ഞെടുപ്പിൽ
രാഹുൽ ഇഫക്ടിൽ ലോക്സഭ യു ഡി എഫ് തൂത്തുവാരിയിരുന്ന കാഴ്ച നമ്മൾ കണ്ടതാണ്..അതെ പോലെ സമാന ട്രന്റിന് വഴിവെയ്ക്കുമോയെന്ന ആലോചനയിൽ അത്തരമൊരു പരീക്ഷണത്തിന് ബി ജെ പി തയ്യാറായാൽ മാത്രമായിരിക്കും ദേശീയ നേതാക്കൾ തിരുവനന്തപുരത്തേക്ക് എത്തിയേക്കുക. എന്നാൽ രാഹുൽ തീർത്ത പോലെയൊരു തരംഗം, ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്..അതുകൊണ്ട് തന്നെ..തിരുവനന്തപുരം താര മണ്ഡലമാകാനുള്ള സാധ്യതയും കുറവാണ്..
https://www.facebook.com/Malayalivartha

























