നാല് കിലോ കഞ്ചാവുമായി ബസ് സ്റ്റോപ്പിൽ...ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്ത് വില്പനക്കായി എത്തിച്ച കഞ്ചാവ്, സൂക്ഷിച്ചിരിക്കുന്നത് മേലേ ചിന്നാർ മേഖലയിൽ...

സിപിഎമ്മിന്റെ കർഷക നേതാവ് തന്റെ കൃഷി ഉൽപ്പന്നം വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തു CPM പാറത്തോട് ലോക്കൽ കമ്മറ്റി അംഗവും, കർഷക സംഘം നേതാവും , പാറത്തോട് SCB മുൻ ബോർഡ് മെംബറുമായ സിബി പുല്ലാട്ട് , സി.പി.എം. സഹയാത്രികനായ ഷിന്റോ അമ്പാട്ട് എന്നിവർ 4 kg യിലധികം കഞ്ചാവുമായി മേലേ ചിന്നാറിൽ വച്ച് അറസ്റ്റിലായി. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചിന്നാർ സ്വദേശിയും CPM കർഷക സംഘം നേതാവുമായ ജോച്ചൻ പാറയിൽ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാനായി എത്തിച്ച 04 kg കഞ്ചാവുമായി വണ്ടൻ മേട് നിന്നും അറസ്റ്റിലായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെ ധനസമ്പാദനത്തിനായി കഞ്ചാവ് കൃഷിയും വില്പനയും നടക്കുന്നു എന്ന് വേണം മനസിലാക്കാൻ . ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.മുരിക്കാശ്ശേരി എസ്.എച്ച്.ഒ. എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ എസ്.ഐ. സി.ടി. ജിജി, എ.എസ്.ഐ.മാരായ പി.ഡി. സേവ്യർ, ഡെജി വർഗീസ്, എസ്.സി.പി.ഒ.മാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാർ, സി.പി.ഒ. ധന്യ എന്നിവർ ചേർന്നാണ് ഇവരെ പിടിച്ചത്. റിമാൻഡുചെയ്തു.ഇപ്പോൾ ഈ പ്രതികളെ പിടികൂടിയ സ്ഥിതിയിൽ ഇതര സംസ്ഥാനങ്ങളിൽ കൃഷി ചെയ്ത് വില്പനക്കായി എത്തിച്ച കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് മേലേ ചിന്നാർ മേഖലയിലാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്..ജില്ലാ പോലീസ് മേധാവിയുടെ ഡിഫൻസ് ടീം അറസ്റ്റുചെയ്തത്..ഇത് കൂടാതെ കഴിഞ്ഞ ദിവസം മേലേ ചിന്നാർ സ്വദേശിയായ യുവാവിനെ 1 kg യിൽ താഴെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു
അറസ്റ്റിലാകുന്നവരിൽ മാത്രമായി അന്വേഷണം അവസാനിപ്പിക്കാതെ കഞ്ചാവിന്റെ ഉറവിടവും , സൂക്ഷിച്ചിരിക്കുന്ന സ്ഥലവും , കൃഷിയും കച്ചവടവുമായി ബന്ധപ്പെട്ട മുഴുവൻ പേരേയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അതിനായി അറസ്റ്റിലായവരുടെ ഫോൺ രേഖകളുൾപ്പെടെ പരിശോധിക്കണം.ഇത്തരം അന്വേഷണത്തിൽ പിടിക്കപ്പെട്ടിട്ട് പിടിക്കുമ്പോൾ മാത്രമുള്ള ആർജവം കാണിച്ചാൽ പോര പിന്നീട് അങ്ങോട്ടും...പലപ്പോഴും സി പി എം നേതാക്കൾ ഇതര കേസുകളിൽ പെടുന്നത് ഇന്നൊരു സ്ഥിരം സംഭവമാണ്..
https://www.facebook.com/Malayalivartha

























