മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി വേണം; സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതിയുമായി സിപിഎം; കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതിക്കാരൻ

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ളയും വിജേഷ് പിള്ളക്കെതിരെ സ്വപ്ന സുരേഷും കേസുകൾ കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ഇതാ ഇവർക്ക് രണ്ടുപ്പേർക്കുമെതിരെ കേസ് കൊടുത്തിരിക്കുകയാണ് . സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയത് സിപിഎമ്മാണ് . തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതിക്കാരൻ. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സന്തോഷ് തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി കൊടുത്തിരിക്കുന്നത്.
സ്വപ്നയും വിജേഷും ചേർന്ന് വ്യാജ വീഡിയോ ഉണ്ടാക്കി. വിഡിയോയിലെ ദൃശ്യങ്ങൾ പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ട് എന്നീ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമച്ചെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ പരാതിയിൽ പൊലീസ് എഫ്ഐആര്‍ എടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
ചില നിയമോപദേശം കിട്ടിയതിന് ശേഷം മാത്രമേ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യു എന്നാണ് കിട്ടുന്ന വിവരം. പൊലീസ് ഉചിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുക എന്ന നീക്കത്തിലേക്ക് സിപിഎം കടക്കും. അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു . വിജേഷിന്റെ ജില്ല കണ്ണൂരാണ് . കണ്ണൂര്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സാധാരണയായി ഡി.ജി.പിക്ക് കിട്ടുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. എന്നാൽ ആ കീഴ് വഴക്കം ഇല്ലാതെ ലോക്കല്‍ പൊലീസിനെ ഒഴിവാക്കി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ് . ഇതോടെ തുടര്‍ അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമായി.
സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു .
ബുധനാഴ്ച്ച വിജേഷിൻറെ കണ്ണൂരിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് മൊഴി എടുത്തത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത് കേസ് എടുക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ലെന്നാണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക പരിശോധനയാണെന്നും അവർ പറഞ്ഞു . സ്വപ്ന തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജേഷ് പരാതി കൊടുത്തത്.
https://www.facebook.com/Malayalivartha

























