Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജേഷ് പിള്ളയെ സിപിഎം തീർത്തെന്ന് സംശയം. അഭിമാനക്ഷതമേറ്റ പാർട്ടി സെക്രട്ടറി സ്വപ്നക്കെതിരെ കാട്ടിക്കൂട്ടുന്നത് എന്തൊക്കെ എന്ന് വരും നാളുകളിൽ കണ്ടറിയണം.

17 MARCH 2023 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

വിജെഷ് പിള്ള എന്ന ആരോപിത ഇടനിലക്കാരൻ എവിടെ? സിപിഎം മുമായി ബന്ധമില്ലെങ്കിൽ വിജേഷ് എന്തിന് മുങ്ങണം? അതും പാർട്ടി സെക്രട്ടറി സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച അന്നുതന്നെ?  അപ്പോൾ സംശയിക്കാൻ എന്തൊക്കെയോ ബലമായുണ്ട് എന്നുതന്നെ കരുതണം. സ്വപ്ന സുരേഷിനെ , ഇടനിലക്കാരൻ വിജേഷ് പിള്ള വഴി സ്വാധീനിച്ച് ലൈഫ് മിഷൻ, കോഴ വിവാദം തുടങ്ങി അവരുടെ കൈവശമുള്ള എല്ലാ തെളിവുകളും വാങ്ങി നശിപ്പിക്കാൻ സിപിഎം 30 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തു  എന്നും, വഴങ്ങിയില്ലെങ്കിൽ തീർത്തുകളയുമെന്നും വിജേഷിനെക്കൊണ്ട് പറയിച്ചു  എന്നാണല്ലോ സ്വപ്ന കൊടുത്ത കേസ്.

ഇക്കാര്യം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ സ്വപ്ന, പാർട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും  കേസ് കൊടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. അഭിമാനക്ഷതമേറ്റ പാർട്ടി സെക്രട്ടറി സ്വപ്നക്കെതിരെ മാനനഷ്ടത്തിന് 1 കോടി തരണമെന്നും, മാധ്യമങ്ങളിൽ വന്ന് മാപ്പുപറയണമെന്നും വക്കീൽ നോട്ടീസയച്ചു. അന്നു തന്നെ ഇടനിലക്കാരൻ വിജേഷ് മുങ്ങി. കർണ്ണാടക പോലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടിയിട്ടില്ല.

ഒപ്പം മാനനഷ്ടത്തിന് വിജേഷ് പിള്ള കൊടുത്ത പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു എന്നത് മറ്റൊരു കാര്യം. എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിന് സ്വപ്ന എന്തായാലും മറുപടി കൊടുക്കണം. കൊടുക്കുമ്പോൾ വിശദമായി തന്നെ കൊടുക്കും. കർണ്ണാടക ഡിസിപി ക്ക് കൊടുത്ത തെളിവുകളെല്ലാം ഉൾപ്പെടുത്ത്, വീഡിയോ അടക്കമുള്ള തെളിവുകൾ നിരത്തി വെറും അപകീർത്തിപ്പെടുത്തൽ അല്ല നടത്തിയത് എന്ന് തെളിയിക്കാൻ സ്വപ്ന കഴിവിന്റെ പരമാവധി ശ്രമിക്കും.

 

അപ്പോഴും പണികിട്ടാൻ പോകുന്നത് എംവി ഗോവിന്ദനാണ്. വിജേഷിനുമെൽ സംശയം തോന്നാനും, സ്വപ്ന പറയുന്നതിൽ വിശ്വാസ്യത തോന്നാനും കാരണമായ നിരവധി പോയിന്റുകൾ ഉണ്ട് എന്നതാണ് മറ്റൊരുകാര്യം.ഒന്നാമത്തേത്... വിജേഷിന് സ്വപ്നയുമായി യാതൊരു മുൻപരിചയവും ഇല്ലെന്നിരിക്കെയാണ് മുമ്പെങ്ങോ മാധ്യമങ്ങലിൽ കണ്ട സ്ക്രീൻഷോട്ടിലെ ഫോൺനമ്പർ എടുത്ത് ബിസിനസ് സംസാരിക്കാൻ ചെന്നു എന്നു പറയുന്നത്.

മാത്രമല്ല, നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ആരോപണങ്ങൾ നേരിടുന്ന വിജേഷ് ആണ് 1 കോടി രൂപയുടെ ബിസിനസ് സംസാരിക്കാൻ സ്വപ്നയുടെ അടുത്ത് ചെന്നത്.
രണ്ടാമത്.... അങ്ങനെ ആരെങ്കിലും വിളിച്ചാൽ ഓടി ചെല്ലാൻ മാത്രം ബുദ്ധിശൂന്യമായി ഇപ്പോൾ സ്വപ്ന പെരുമാറും എന്ന് തോന്നുന്നില്ല. ചതിക്കപ്പെട്ടും പറ്റിക്കപ്പെട്ടും ഒക്കെ പണികിട്ടി നിൽക്കുന്ന സ്വപ്ന ഏതോ ഒരു വിജേഷിന്റെ ഫോൺ സംഭാഷണത്തെ തുടർന്ന് ഓടി എത്തി എന്ന് കരുതാനാവില്ല.

അവർ ഒത്തു തീർപ്പ് ആണെന്ന് മനസിലാക്കി തന്നെയാണ് ചെന്നത് എന്ന് വ്യക്തം. അതാണല്ലോ കൂടിക്കാഴ്ചക്ക് വീഡിയോ അടക്കമുള്ള തെളിവുകൾ അവർ ഉണ്ടാക്കിയതും.
മൂന്നാമതായി...എന്തു അന്വേഷണവും നേരിടുമെന്നു പറഞ്ഞുകൊണ്ട്, സ്വപ്ന സുരേഷിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത വിജേഷ് പിന്നെ എന്തിന് മുങ്ങി,അതും എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് കൊടുത്ത അന്നുതന്നെ? അപ്പോൾ സ്വപ്നയുടെ കൈവസമുള്ള തെളിവുകളെ വിജേഷ്ഭയക്കുന്നുണ്ട്.


നാലാമതായി-.... എംവി ഗോവിന്ദൻ എന്തിന് വക്കീൽ നോട്ടീസയച്ചു? സിപിഎം എന്ന പാർട്ടി പിണറായി വിജയനെന്ന ഒറ്റ ആളിലേക്ക് ചുരുങ്ങിയ അവസ്ഥയാണ് കേരളത്തിലിപപോൾ ഉള്ളത്. ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ടു എന്ന് നേരിട്ട് ആരോപണ വിധേയനായത് മുഖ്യമന്ത്രിയാണ്. അല്ലാതെ പാർട്ടി സെക്രട്ടറി അല്ല. അപ്പോൾ നേരിട്ട് ലൈഫ് മിഷൻ കോഴ വാങ്ങലിൽ,പദ്ധതി അട്ടിമറിക്കലിൽ ബന്ധമില്ലാത്ത എം വി ഗോവിന്ദൻ പിണറായി വിജയന് കൊടുത്തൊരു പണിയല്ലേ ഈ വക്കീൽ നോട്ടീസ് എന്നും പാർട്ടിക്കുള്ളിൽ തന്നെ ഒരു മറുപക്ഷ സംസാരം നിലനിൽക്കുന്നു.


അഞ്ചാമതായി--- എം വി ഗോവിന്ദനെ വധ ഭീഷണി വിവാദത്തിൽ കുരുക്കി മരുമകൻ റിയാസ് മുഹമ്മദിനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കഥ പ്രകാരം ഇടനിലക്കാരനെ ഇറക്കിയതല്ലേ എന്നും സംസാരമുണ്ട്. അങ്ങനെ എങ്കിൽ, കാര്യം മനസിലായ എം വി ഗോവിന്ദൻ മുഖ്യമന്ത്രിക്കിട്ട് കൊടുത്ത മറുപണിയാണ് സ്വപ്നക്ക് അയച്ച വക്കീൽ നോട്ടീസ്.

അതായത്, സ്വപ്ന അതി ശക്തമായി വെല്ലുവിളിച്ചതിനർത്ഥം അവരുടെ കയ്യിൽ തെളിവുകളുണ്ട് എന്നു തന്നെയാണ്. അപ്പോൾ മുഖ്യമന്ത്രിക്കെതിരെയും വിജേഷിനെതിരെയും മറ്റ് പാർട്ടി നേതാക്കൾക്കെതിരെയുമൊക്കെ സ്വപ്ന ആഞ്ഞടിച്ചു കൊണ്ട് രംഗത്തുവരുക തന്നെ ചെയ്യും.
ഇങ്ങനെ അതി ഗൂഢമായ അന്തർധാരകൾ സജീവമായിത്തന്നെ ഉണ്ട് എന്നാണ് മനസിലാക്കുന്നത്.  


ഇതിനൊക്കെ പുറമെ വിജേഷിന്റെ തിരോധാനവും, കർണ്മാടക പോലീസിന്റെ തിരച്ചിലും, കേരളാ പോലീസിന്റെ ഇരട്ടത്താപ്പും ഒക്കെ എടുത്തു പറയുന്ന ഒരു ഫെസ്ബുക്ക പോസ്റ്റും കൂടി സ്വപ്ന സുരേഷ് പുറത്തുവിട്ടിട്ടുണ്ട്. വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു എന്നാണ് സ്വപ്ന പറയുന്നത്.  പോസ്റ്റ് ഇങ്ങനെ... വിജേഷ് പിള്ള എന്നെ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു.

അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു. ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല.

പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു. ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.

കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ? ിതാണ് പോസ്റ്റ് ചുരുക്കത്തിൽ അതിഭീകരമായ ഉൾപ്പാർട്ടി പ്രശ്നങ്ങലിൽ പെട്ട് സിപിഎം ജീർണ്മതയുടെ അവസാന ഘട്ടം എത്തി നിൽക്കുക കൂടിയാണ്. പടിവാതിലിൽ എത്തിയ കേസ് അന്വേഷണം, തെറിക്കാറായ കസേര, ഉറപ്പാക്കേണ്ട  മരുമകൻ കരുതൽ, കാത്തു സൂക്ഷിക്കേണ്ട മക്കൾ സാമ്പ്രാജ്യം,...

ഇങ്ങനെ നിരവധിയായ പ്രശ്നങ്ങലിൽ സ്വന്തം ഇമേജോ, പാർട്ടിയുടെ അടിസ്ഥാനപരമായ നയങ്ങളോ ഒന്നും പിണറായിവിജയൻ എന്ന മുഖ്യമന്ത്രിയെ ബാധിക്കുന്നില്ല എന്ന കാഴ്ചയായണ് ഇപ്പോളഅ‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സിനിമയിൽ പറയുന്നതുപോലെ, തുലഞ്ചുപോകാൻ ഇനി ഇവിടെ ഒന്നും ബാക്കിയില്ല എന്നതാണ് പൊുസമൂഹത്തിന്റെ അവസ്ഥ. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends