മീഡിയ അക്കാദമിയിലെ ആണ്‍മയിലും...ന്യൂസ് 24 ലെ പെണ്‍ മാധ്യമ പ്രവര്‍ത്തകയും...സുജയ് പാർവതിക്ക് വേണ്ടി ചെറുവിരൽ ചലിപ്പിക്കാതെ ചിലർ.."ലോക വനിതാ ദിനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടിട്ട് പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് മനസ്സിലാകുന്നില്ല. കുത്തിയിരിപ്പ് സമരമൊന്നും നടത്തേണ്ട, ഒരു ഫേസ് ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു..." പോസ്റ്റ് വൈറലാവുമ്പോൾ...

സംഘപരിവാര്‍ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയും താൻ ഒരു സങ്കിയാണെന്ന് പറയുന്നതിൽ അഭിമാനം മാത്രമാണ് ഉള്ളതെന്നും പറഞ്ഞ സുജയ പർവതിക്കെതിരെ സസ്‌പെൻഷ ലഭിച്ചിരുന്നു.എന്നാൽ ഈ വിഷയത്തിൽ പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് ചോദ്യവുമായി എത്തീരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകാനായ ശ്രീകുമാർ ജന്മഭൂമി...
പോസ്റ്റിന്റെ പൂർണ്ണ രൂപം....
മീഡിയ അക്കാദമി മാധ്യമഭാഷയെക്കുറിച്ച് നടത്തിയ വട്ടമേശ സമ്മേളനം. ലിംഗസമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ വര്‍ണ്ണ വിവേചനം ഉള്ള വാക്കുകളെ ഒഴിവാക്കുക എന്നിവയെക്കുറിച്ചാണ് കൂടുതല്‍ സമയം ചര്‍ച്ചചെയ്തത്. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചവരെല്ലാം, പ്രത്യേകിച്ച് വനിതകള്‍ യുക്തി സഹമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയൂം ചെയ്തു. പുരുഷമേധാവത്വമാണ് മാധ്യമ മേഖലയില്‍ എന്നു സ്ഥാപിക്കാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക ചൂണ്ടിക്കാട്ടിയ ഉദാഹരണം, മീഡിയ അക്കാദമിയിലെ എംബഌമായിരുന്നു. അത് ആണ്‍മയില്‍ ആടുന്ന ചിത്രമാണെന്നായിരുന്നു കണ്ടുപിടുത്തം. എന്തുകൊണ്ട് പെണ്‍മയില്‍ അല്ല എന്ന ചോദ്യവും. പെണ്‍പക്ഷ നിലപാടുകാരുടെ നിലവാരം ഓര്‍ത്ത് വട്ടമേശയക്ക് ചുറ്റുമിരുന്നവരില്‍ ഭൂരിഭാഗവും ചിരിച്ചു.
ഒരാഴ്ചയക്കുളളില്‍ പ്രമുഖ ചാനലിലെ ആണ്‍മേധാവിത്വത്തിന്റെ രുചി ഒരു വനിതാ മാധ്യമ പ്രവര്‍ത്തക അറിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന, ബിഎംഎസി്‌ന്റെ പരിപാടിയില്‍ പങ്കെടുത്തതിന് സുജയ പാര്‍വതിയെ ന്യൂസ് 24 സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയമുള്ള സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ നടപടി എന്നായിരുന്നു ചാനല്‍ മേധാവിയുടെ വിശദീകരണം. മേധാവി പച്ചയായ രാഷ്ട്രീയമുള്ള മറ്റൊരു സംഘടനയുടെ പരിപാടിയില്‍ പോയി വായ്ത്താരി പാടുന്ന ചിത്രം പുറത്തുവന്നു. നടപടിക്ക് വേറെ കാരണം തേടുകയാണിപ്പോള്‍. ചാനലിന്റെ നയത്തിനനുസരിച്ച് നടപടി എടുക്കട്ടെ,
പക്ഷേ, ലോക വനിതാ ദിനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തക അപമാനിക്കപ്പെട്ടിട്ട് പെണ്‍പക്ഷ മാധ്യമ കൂട്ടായ്മ മൗനം പാലിച്ചതെന്ത് എന്ന് മനസ്സിലാകുന്നില്ല. കുത്തിയിരിപ്പ് സമരമൊന്നും നടത്തേണ്ട, ഒരു ഫേസ് ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു.
തൊഴിലാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് സുജയ പാര്‍വതിക്കെതിരെ നടപടി. 1955 ല്‍ രൂപീകൃതമായ കാലം മുതല്‍ അത് സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന ദേശീയ തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ്. അതുകൊണ്ടുതന്നെ തൊഴില്‍ രംഗത്ത് ലോകത്ത് തന്നെ ഒന്നാമത്തെ ട്രേഡ് യൂണിയന്‍ ആയി വളര്‍ന്നു. ജി ട്വന്റിയുടെ ഭാഗമായി ലോക തൊഴിലാളി നേതൃത്വത്തിന്റെ അധ്യക്ഷ സ്ഥാനത്ത് ബിഎംഎസ് പ്രതിനിധിയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു തൊഴിലാളി സംഘടന ഉണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കാനൊന്നും സംഘടനയക്ക് കഴിയില്ല എന്നെല്ലാവര്‍ക്കും അറിയാം. എങ്കിലും ഇത്തരം തോന്ന്യാസങ്ങള്‍ക്കെതിരെ പ്രസ്താവന ഇറക്കാറുണ്ട്. സുജയ പാര്‍വതി എന്ന മാധ്യമ പ്രവര്‍ത്തകയ്ക്കുവേണ്ടിയും തൊഴിലാളി ഐക്യത്തിന്റെ ഭാഗമായി ബിഎംഎസിനൊപ്പം നിന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ചെറു പ്രസ്താവന എങ്കിലും ഇറക്കണമായിരുന്നു.
https://www.facebook.com/Malayalivartha

























