വിദ്യാർത്ഥിനികളോട് കുശലാന്വേഷണം കൂടെ അശ്ലീല സന്ദേശങ്ങളും... വികാരിയച്ചന്റെ വികാരം കണ്ട് ഞെട്ടി സഭ..!അച്ചനെ താക്കീത് ചെയ്യാനെത്തിയ നിയമ വിദ്യാർത്ഥിയെ കുടുക്കാൻ കള്ള കഥ പിന്നാലെ അച്ഛന്റെ മുഖം വലിച്ചുകീറി..! ഒളിവിലയ അച്ഛനുവേണ്ടി തിരച്ചിൽ...

കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തിയ വികാരിയച്ചനെതിരെ സഭയുടെ നടപടി. നടപടികളുടെ ആദ്യപടിയായി വികാരിയച്ചനെ സ്ഥലം മാറ്റി. വികാരിയച്ചനും മറ്റൊരു യുവതിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വികാരിയച്ചൻ അശ്ലീല സന്ദേശം അയച്ചുവന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊല്ലംകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അച്ചൻ ഒളിവിലാണെന്നാണ് സൂചന.
അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്‌ളവർ ഫൊറാന പള്ളി ഇടവകവികാരിയായിരുന്നു ബെനഡിക്റ്റ് ആന്റോ. ബെനഡിക്റ്റ് ആന്റോ ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവിക്കാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.
എന്നാൽ ബെനഡിക്റ്റ് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം വികാരിയച്ചന്റെ പേഴ്‌സണൽ ലാപ്‌ടോപ്പും മൊബൈൽഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ പൊലീസ് നിയമ വിദ്യാർത്ഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് നൽകിയത്. ഇതോടെയാണ് വൈദികനെ സംബന്ധിച്ച സംശയം ഉയരുന്നതും.
ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ബെനഡിക്ട് ആന്റോ രാത്രിയിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടവയിരുന്നു. ഇത് ആവർത്തിക്കരുത് എന്ന് പറയാനാണ് ഓസ്റ്റിനും സുഹൃത്തുക്കളും വികാരിയച്ചന്റെ വീട്ടിൽ എത്തിയതെന്നും അവർ അറിയിച്ചു. ഇതിനിടെ വികാരിയച്ചനെ കുറിച്ചുള്ള ചില വിവരങ്ങൾ ഓസ്റ്റിന് ലഭിച്ചിരുന്നു. നിരവധി യുവതികളുമായി വികാരിയച്ചന് ബന്ധമുണ്ടെന്നും അവരുമായുള്ള ചിത്രങ്ങൾ വികാരിയച്ചന്റെ പക്കലുണ്ടെന്നും ഓസ്റ്റിനും കുട്ടർക്കും വിവരം ലഭിച്ചിരുന്നു. ചില യുവതികളെ ദൃശ്യങ്ങൾ കാട്ടി ഇദ്ദേഹം ഭീഷണിപ്പെടുത്താറുണ്ടെന്നും മനസ്സിലാക്കി.
ഇതുകൊണ്ടാണ് നിയമ വിദ്യാർത്ഥികൾ വൈദികന്റെ ലാപ്‌ടോപ്പും മൊബൈലും എടുത്തുകൊണ്ടു പോയത്. വൈദികൻ നിരവധി യുവതികളെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ശേഖരിച്ച ചിത്രങ്ങൾ ഈ ലാപ്‌ടോപ്പിൽ ഉണ്ടായിരുന്നു. ഇതിനിടെ വൈദികൻ മറ്റൊരു യുവതിയുമായി നിൽക്കുന്ന സ്വകാര്യ ചിത്രങ്ങൾ പുറത്തു വരികയായിരുന്നു. ഇത് എങ്ങനെയാണ് പുറത്തു വന്നത് എന്നതിൽ വ്യക്തമില്ല. പുറത്തുവന്ന ചിത്രങ്ങളിലെ യുവതിക്ക് പരാതി ഇല്ലെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ നിരവധി യുവതികളെ വികാരിയച്ചൻ ചതിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് കേസ് എടുത്തു. പിന്നാലെയാണ് സഭയും നടപടികളുമായി എത്തിയത്. പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കുറ്റത്തിന് വികാരിക്ക് എതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു.
ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നൽകിയിരുന്നു.
ബെനഡിക്ട് ആന്റോ പല യുവതികൾക്കും അശ്‌ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്‌സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്‌ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും ഓസ്റ്റിൻ ജിനോയുടെ അമ്മ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
https://www.facebook.com/Malayalivartha























