പിണറായി വിജയനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും, സിപിഎമ്മിലെ കണ്ണൂർ ആസ്ഥാനമായുള്ള പിണറായി വിരുദ്ധ സംഘം പണി കൊടുത്തു... നിയമസഭയിൽ വിഷയങ്ങൾ വഷളാക്കി...അതേ നയം തന്നെയാണ് സി പി എം നേതാക്കൾ സ്വപ്നയുടെ കാര്യത്തിലും സ്വീകരിക്കുന്നത്....

കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചതിൽ നിന്നാണ് ഇ.ഡി.ഏറെ ദൂരം മുന്നോട്ടു പോയത്.. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.ഇപ്പോൾ രവീന്ദ്രൻ വലയിലായി.എന്നാൽ തനിക്കൊന്നും സംഭവിക്കില്ലെന്നാണ് രവീന്ദ്രൻ വിശ്വസിക്കുന്നത്. അല്ലെങ്കിലും രവീന്ദ്രന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സംഭവിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമായിരിക്കും.കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് സ്വപ്ന പറയുന്നു. ശിവശങ്കർ അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.– സ്വപ്ന പറഞ്ഞു.രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു. ഇതാണ് സ്വപ്പനയുടെ പത്ര പ്രസ്താവന.ഇതേ കാര്യങ്ങൾ അവർ ഇ.ഡിക്ക് മുന്നിലും പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാണ് അവർ മൊഴിയിൽ പറഞ്ഞ പലരെയും ഇ.ഡി വല വീശി പിടിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് ഇ.ഡിക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും ഇ.ഡി വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല.. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല. .ഇത്തരത്തിൽ എല്ലാ അർത്ഥത്തിലും ഇറുകിയ മുഖ്യമന്ത്രിയെ വെള്ളത്തിലാക്കുക എന്ന ലക്ഷ്യമാണ് സി പി എമ്മിൻ്റെ കണ്ണൂർ ലോബിക്കുള്ളത്.ഇവർക്ക് പി.ജെ, ഇ.പി. തുടങ്ങിയ വിമത നേതാക്കളുടെയെല്ലാം പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ അത് കണ്ട് സന്തോഷിക്കുന്ന ടീം സി പി എം ആണ് കണ്ണൂരിൽ ഉള്ളത്. കണ്ണൂരിന് പുറമെയുള്ള നേതാക്കളുടെ പിന്തുണയും കണ്ണൂരിലെ വിമത ടീമിനുണ്ട്.
ഇവരിൽ ജി.സുധാകരൻ, എ.കെ ബാലൻ, തോമസ് ഐസക് തുടങ്ങിയ നേതാക്കളുമുണ്ട്. വെടക്കാക്കി തനിക്കാക്കുക എന്ന നയമാണ് കണ്ണൂർ ലോബിക്കുള്ളത്.മുഖ്യമന്ത്രിക്ക് സ്വപ്ന പറയുന്നത് കള്ളമാണന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം എന്നേ കേസിന് പോവുമായിരുന്നു. ഇല്ലെങ്കിൽ കുടുംബാംഗങ്ങൾ കേസിന് പോകുമായിരുന്നു.നിയമസഭയിൽ വിഷയങ്ങൾ വഷളാക്കിയ അതേ നയം തന്നെയാണ് സി പി എം നേതാക്കൾ സ്വപ്നയുടെ കാര്യത്തിലും സ്വീകരിക്കുന്നത്. സ്വപ്നയെ പ്രകോപിപ്പിക്കുക എന്നതാണ് നയം. അങ്ങനെ പ്രകോപിതയാവുമ്പോൾ സ്വപ്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കുമെതിരെ വീണ്ടും രംഗത്തെത്തുവെന്ന് നേതാക്കൾക്കറിയാം.
https://www.facebook.com/Malayalivartha























