ഈ ഒരു കാഴ്ച കണ്ടാൽ ഏതൊരാളുടെയും മനസ് നിറഞ്ഞു പോകും....കുരുന്നുകൾക്ക് രാഷ്ട്രപതിയുടെ ബിഗ് സര്‍പ്രൈസ്...ഇരട്ട ചങ്കൻ ആണേൽ കണ്ടം വഴി ഓടി..

ഈ ഒരു കാഴ്ച കണ്ടാൽ ഏതൊരാളുടെയും മനസ് നിറഞ്ഞു പോകും....ആ വണ്ടിയിൽ നിന്ന് ഒരു അഹങ്കാരവുമില്ലാതെ നിറഞ്ഞ പുഞ്ചിരികളോട് കൂടി കുരുന്ന്‌കളുടെ മുൻപിലേക്ക് ചാടി വീഴുന്നത് നമ്മുടെ ഇന്ത്യയുടെ പ്രഥമ വനിതാ ദ്രൗപതി മുർമുവാണിത്..കുട്ടികൾക്ക് രാഷ്ട്രീയമറിയില്ല..അവരുടെ മുൻപിൽ നിൽക്കുന്നവർ എത്ര വലിയവർ ആണെങ്കിലും അതൊന്നും മനസിലാക്കാൻ സാധിക്കില്ല..എന്നാൽ..തങ്ങളെ നോക്കി പുഞ്ചിരിക്കുന്നവരോടും കൊഞ്ചിക്കുന്നവരോടും അതെ സ്നേഹം തിരിച്ചു കാണിക്കാൻ ആണ് കുഞ്ഞുങ്ങൾക്ക് അറിയുന്നത്...അതുകൊണ്ട് കുരുന്നുകൾ നെഞ്ചോട് ചേർത്ത നേതാക്കൾ കുറവാണ്..കുഞ്ഞുങ്ങളെയും പൂക്കളെയും ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു..നെഹ്‌റു കുഞ്ഞുങ്ങളെ സ്‌നേഹിച്ചതുപോലെ തന്നെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തേയും അകമഴിഞ്ഞു സ്‌നേഹിച്ചു. സ്‌നേഹപൂര്‍വം അവര്‍ അദ്ദേഹത്തെ ചാച്ചാജി എന്നു വിളിച്ചു.
കുട്ടികള്‍ ഉദ്യാനത്തിലെ പൂമൊട്ടുകളാണെന്ന് വിശേഷിപ്പിച്ച നെഹ്‌റു ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്നു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14-നാണ് ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത്..പിന്നീട് കുട്ടികളുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട രാഷ്ട്രപതി എപിജെ അബ്ദുൾ കലാമായിരുന്നു. കുട്ടികളുമായി സംവദിക്കുക എന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു അബ്ദുള്‍ കലാം. കുട്ടികളുടെ എല്ലാ ചോദ്യത്തിനും സ്്പഷടമായ ഭാഷയില്‍ ഉത്തരങ്ങള്‍ നല്‍കാനും കലാം മടി കാണിച്ചിരുന്നില്ല.അദ്ദേഹത്തോട് സംസാരിക്കാനും കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു...ഇപ്പോൾ അവർ എല്ലാം കടന്നു പോയ അതെ പാതയിലൂടെ തന്നെഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവും കടന്നു പോവുകയാണ്..
അതിനുള്ള ഉദാഹരണമാണല്ലോ ഈ വീഡിയോ തന്നെ..അധികാരം തലയ്ക്ക് പിടിച്ച് അഹങ്കാരികളായി മാറിയ നമ്മുടെ നാട്ടിലെ ജനപ്രതിനിധികൾ മനസ്സിൽ കാത്തുസൂക്ഷിക്കേണ്ടൊരു കാഴ്ചയാണിത് എന്ന് പറയാൻ തോന്നുന്നു...രാഷ്ട്രപതിയായി അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് ദ്രൗപതി മുർമു കേരളത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയത്..കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തുമായിരുന്നു രാഷ്ട്രപതിയുടെ പരിപാടികൾ എല്ലാം ഷെഡ്യൂൾ ചെയ്തിരുന്നത്..കൊല്ലത്ത് വള്ളിക്കാവിൽ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ രാഷ്ട്രപതി സന്ദർശനം നടത്തിയിരുന്നു..അങ്ങോട്ടേക്കുള്ള വഴിയിൽ തന്നെ കാത്തു നിന്ന കുട്ടികൾക്ക് രാഷ്ട്രപതിയെ കാണാൻ സാധിച്ചില്ല.അവർ നിരാശരായി..എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു..തന്റെ മടക്കയാത്രയിൽ ആ കുരുന്നുകളെ നിരാശരാക്കിയില്ല...ഒരു പക്ഷെ നമ്മുക് ചിന്തിക്കാം..രാജ്യത്തെ ഇത്രയും വലിയ ഉന്നതപദവിയിൽ ഇരിക്കുന്ന...ഒരുപാട് തിരക്കും ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ഉള്ളപ്പോൾ...സമയം പാഴാക്കാൻ ഇല്ലാത്തപ്പോൾ...ഈ കുരുന്നുകളെ കാണാതെ മടങ്ങാമായിരുന്നില്ലേ അവർക്കെന്ന്..പക്ഷെ അവിടെയാണ്..സംസ്കാരം പാരമ്പര്യം എന്നിവ ഒത്തു ചേർന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ വനിതയുടെ സമീപനം കണ്ടോ.... ഒരു നിമിഷം എണ്ണിച്ചു നില്ക്കാൻ തോന്നും..
കുരുന്നകൾക്ക് സമീപം വണ്ടി നിർത്തി ചാടിയിറങ്ങി..അപ്രതീക്ഷിതമായി രാഷ്ട്രപതിയെ മുന്നിൽ കണ്ടതിന്റെ ഞെട്ടലിലും ആവേശത്തിലുമാണ് കരുനാഗപ്പള്ളി ശ്രായിക്കാട് എൽ.പി സ്‌ക്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. കാറിൽ കടന്നു പോകുന്ന രാഷ്ട്രപതിയെ ഒരു നോക്ക് കാണാം എന്ന ആശയോടെ റോഡരികിൽ നിന്നപ്പോൾ അവർ അറിഞ്ഞില്ല, ഭാരതത്തിന്റെ പ്രഥമ വനിത തങ്ങളുടെ അരികിലേക്ക് ഇറങ്ങി വരുമെന്നും
ചോക്ലേറ്റ് തരുമെന്നും..ആ കുട്ടികൾ ഒരിക്കലും മറക്കില്ല ഈ സുവർണ്ണ നിമിഷം.ഭാരതത്തിന്റെ രാഷ്ട്രപതിയാണ് തങ്ങളുടെ അടുത്ത് വന്നത് എന്ന സത്യം ഉൾക്കൊള്ളാൻ തന്നെ അവർ പാടുപെടുന്നുണ്ടാവും...ജനങ്ങളെ ഭയമില്ലാതെ ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആയിരിക്കണം ഓരോ ജനപ്രതിനിധിയും..കൊല്ലം കരുനാഗപ്പള്ളി ശ്രായിക്കാട് ജി.എൽ.പി.എസിലെ കുട്ടികൾക്കാണ് രാഷ്ട്രപതി ദ്രൗപതി മുർമു വാഹനം നിർത്തി ചോക്ലേറ്റ് നൽകിയത്. ബാരിക്കേഡിന് അപ്പുറം നിന്ന കുട്ടികളെ ചേർത്ത് പിടിക്കുകയും വാഹനത്തിൽ കരുതിയിരുന്ന ചോക്ലേറ്റ് ഓരോരുത്തർക്കും നൽകുയും ചെയ്തു.
വീണ്ടും വരാം എന്ന് പറഞ്ഞ ശേഷമാണ് രാഷ്‌ട്രപതി അവിടെ നിന്നും മടങ്ങിയതും..കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പോലും പറ്റാവുന്നതിന് അപ്പുറമായിരുന്നു...രാഷ്ട്രപതി വരുന്നതിനാൽ റോഡിൽ വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. അതിനാൽ വാഹനങ്ങളിൽ വരുന്ന കുട്ടികൾക്ക് അവധി നൽകിയിരിക്കുകയായിരുന്നു.എന്നാൽ നടന്നു വരുന്ന കുട്ടികൾ സ്‌ക്കൂളിലെത്തണമെന്ന് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ നാലുവരെയുള്ള കുറച്ചു കുട്ടികൾ മാത്രമാണ് സ്‌ക്കൂളിലെത്തിയത്. ഇതിനിടയിൽ രാഷ്ട്രപതിയുടെ വരവ് അറിഞ്ഞതിനെ തുടർന്ന് ജി.എൽ.പി.എസിലെ അദ്ധ്യാപകൻ ഷിബു കുട്ടികളുമായി റോഡരികിൽ രാഷ്ട്രപതിക്ക് സ്വാഗതം എന്ന പ്ലക്കാർഡുമായി കാത്ത് നിന്നു, ആദ്യം പോകുമ്പോൾ കുട്ടികൾ വാഹനത്തിന് നേർക്ക് കൈ വീശി. തിരിച്ച് രാഷ്ട്രപതിയും അഭിവാദ്യം ചെയ്തു. എന്നാൽ മിക്ക കുട്ടികൾക്കും രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ അദ്ധ്യാപകൻ ഷിബു പൊലീസുദ്യോഗസ്ഥരോട് ഇക്കാര്യം പറയുകയും തിരികെ വരുമ്പോൾ വീണ്ടും കാണാൻ റോഡരികിൽ നിൽക്കാൻ അനുമതിയും വാങ്ങി. അങ്ങനെ വീണ്ടും കാണാനായി നിൽക്കുമ്പോഴാണ് രാഷ്ട്രപതിയുടെ വാഹനം ഇവർക്ക് അരികിൽ നിർത്തിയത്.
വാഹനം നിർത്തിയ ഉടൻ തന്നെ രാഷ്ട്രപതി കുട്ടികൾക്കടുത്തേക്ക് എത്തിയത്..അമൃതാനന്ദമയി മഠത്തിലെത്തിയ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപദി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തിയും , മാലയും പൊന്നാടയുമണിയിച്ച് ആണ് സ്വീകരിച്ചത്..ഇതെല്ലം പാഠമാകേണ്ട ഒരു കൂട്ടരുടെ നമ്മുടെ നാട്ടിൽ . ഇവിടെ ഭരിക്കുന്ന ഭരണാധികാരികൾ തന്നെ...ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു തീരുമാനം തന്നെയായിരുന്നു ദരൗപതി മുർമുവിനെ രാഷ്ട്രപതിയായി തീരുമാനിച്ചത്..പിണറായിക്കും പിണറായി ഭക്തർക്കുംഭാരതത്തിൻ്റെ മഹിമ കാണിച്ച് കൊടുത്തു പ്രസിഡന്റാണിത്..ഇതിന്റെ ഏഴയലത്തു പോലും താരതമ്യപെടുത്താൻ ആകാത്ത ഒരു NO 1 ഇത് കണ്ടു നാണിക്കട്ടെ...ഇവിടെ നമ്മൾ കാണുന്നതാണ് നമ്മുടെ മുഖ്യമന്ത്രി പോകുമ്പോൾ ജനങ്ങൾ ഇവിടെ വഴിയിൽ ശ്വാസമടക്കി പിടിച്ചു നിൽക്കണം...ഒരു മരുന്ന് വാങ്ങാൻ പോലും പോകാൻ സാധിക്കില്ല...
കുരുന്നുകളെ പോലും അടുപ്പിക്കാത്ത..ചിരിക്കാതെ അഹങ്കാരവും...കർക്കശ മനോഭാവവും ചേർത്ത് പിടിച്ചു നടക്കുന്ന മുഖ്യൻ ഇത് കാണണം,..ഇതായിരിക്കണം ജനകീയ നേതാവ്..രാഷ്ട്രപതിയും അംഗരക്ഷകരും പൊളി..ജനങ്ങളെ ഭയമില്ലാത്തവരാണ് യഥാർഥ ജനനേതാവ്..ഇതുപോലെ ഒരു പേടിയുമില്ലാതെ ഇറങ്ങി ചെല്ലാൻ സാധിക്കണം..ഇവിടെ കറുപ്പ് നിറം പോലും കണ്ടാൽ പേടിച്ചോടുന്ന..താനാണ് വലിയൻ എന്ന മനോഭാവം വച്ച് നടക്കുന്ന ഭരണാധികാരികളോട് പറഞ്ഞിട്ട് കാര്യമില്ല..നമ്മുക്ക് ഇങ്ങനെ ഒരു രാഷ്‌ട്രപതി യെ കിട്ടിയതിൽ ഓരോ ജനതക്ക്. അഭിമാനിക്കം.
https://www.facebook.com/Malayalivartha























