ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഒ പി നിർത്തി വെച്ച് നടത്തിയ പണി മുടക്കിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ വലഞ്ഞു.

ഡോക്ടർമാർക്കെതിരായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഒ പി നിർത്തി വെച്ച് നടത്തിയ പണി മുടക്കിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ വലഞ്ഞു.
പണി മുടക്ക് വിവരം അറിയാതെ ചികിത്സക്കെത്തിയവർ പലരും ദീർഘ നേരം ആശുപത്രിയിൽ കാത്തിരുന്നു മടങ്ങി.
അതേസമയം ആശുപത്രികൾക്കും ഡോക്ടർമാർക്കും സംരക്ഷണം ഉറപ്പാക്കും വിധം സർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാണ് ഐ എം എയുടെ ആവിശ്യം.
ഇത് തങ്കപ്പൻ കൊല്ലം രാമൻകുളങ്ങരക്കടുത്തുള്ള കാങ്കത്തു മുക്കിൽ നിന്നും ഭാര്യയുമായി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതാണ്.
വർഷങ്ങൾക്ക് മുൻപ് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ തങ്കപ്പന്റെ കാലിന് പരിക്കേറ്റു അതോടെ നടക്കാനും നിൽക്കാനുമെല്ലാം മറ്റൊരാളുടെ സഹായം വേണമെന്നായി.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഹൃദയസ്തഭനം കൂടിയുണ്ടായതോടെ ഇടയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തേണ്ട അവസ്ഥയിലെത്തി.
ഭാര്യയും ഒരുപാട് അസുഖങ്ങളോട് പടപൊരുതുന്നയാളാണ്.
ഒരു തവണ ആശുപത്രിയിൽ വന്ന് പോകാൻ ഓട്ടോ കൂലി മാത്രം 140 രൂപയാകും.
ഇന്ന് സമര വിവരം അറിയാതെ ആശുപത്രിയിൽ എത്തി ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നതോടെ ആ 140 രൂപ നഷ്ടമായി.
സർക്കാരിന്റെ ക്ഷേമ പെൻഷനാണ് ഏക വരുമാന മാർഗ്ഗം അതും മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന് വിതുമ്പലോടെ ആ അമ്മ പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിക്കുവാനും സമരം ചെയ്യുവാനും എല്ലാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവകാശമുള്ള നാടാണ് നമ്മുടേത്.
എന്നാൽ സർക്കാർ ആശുപത്രി പോലെ പൊതുജനങ്ങൾ ഇത്രയേറെ പ്രാധാന്യത്തോടെ ജീവിച്ചിരിക്കുവാനുള്ള ആഗ്രഹത്തോടെ എത്തിച്ചേരുന്ന ഒരു സേവന കേന്ദ്രം പൂർണ്ണമായും സ്തംഭിക്കുന്ന തരത്തിലേക്കുള്ള സമര മാർഗ്ഗങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ എന്ന് നാം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ബിനു പളളിമൺ
https://www.facebook.com/Malayalivartha























