വധശിക്ഷ നടപ്പിലാക്കാൻ സ്വന്തം കോടതിയും ആരാച്ചാരും! 2047-ൽ മുസ്ലീ രാഷ്ട്രമാക്കും! ജനാധിപത്യം ഇല്ലാതാക്കും; NIA കുറ്റപത്രം

കഴിഞ്ഞ സെപ്‌റ്റംബറിൽ നടത്തിയ റെയ്‌ഡിൽ അറസ്‌റ്റിലായവർക്കെതിരേ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രത്തിലാണ് വളരെ ഗുരുതരമായി പലവിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. രാജ്യവ്യാപകമായി നടന്ന റെയ്‌ഡിൽ, കേരളത്തിലെ കേസുകളിൽ മാത്രമാണു കുറ്റപത്രമായത്.
ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടത്തെ പടിപടിയായി ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രമാക്കി പരിവർത്തനം ചെയ്യുകയെന്ന വൻ ആസൂത്രണത്തിന്റെ ഭാഗമായ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിട്ടത്. ഈ ലക്ഷ്യങ്ങൾ നിറവേറ്റാനായി മൂന്നു ശാഖകൾ പോപ്പുലർ ഫ്രണ്ട് രൂപവത്കരിച്ചു. റിപ്പോർട്ടേഴ്സ് വിങ്, ആയോധന സായുധ പരിശീലന ശാഖ, സർവീസ് ടീമുകൾ എന്നിങ്ങനെയുള്ള മൂന്ന് ശാഖകളുടെ ക്യാമ്പുകൾ കേരളത്തിൽ പ്രവർത്തിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇതരമതസ്‌ഥർക്കെതിരായ ഗൂഢാലോചന, മതസ്‌പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കൽ, ഇസ്ലാമികഭരണം സ്‌ഥാപിക്കൽ എന്നിവയാണു പ്രതികൾക്കെതിരായ കുറ്റാരോപണം. മുസ്ലിം യുവാക്കൾക്ക് ആയുധപരിശീലനം നൽകി. 2047-ൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യം നേടാൻ ധനസഹാമഹരണം നടത്തി.
കൊലയാളി സംഘങ്ങളെയാണ് സംഘടന 'സർവീസ് ടീമുകൾ' എന്നു വിശേഷിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കായിക പരിശീലനം, യോഗ പരിശീലനം തുടങ്ങിയ പേരുകളിലാണ് ഇത്തരം ക്യാമ്പുകൾ പ്രവർത്തിച്ചത്. മറ്റു സമുദായങ്ങളിലെ എതിരാളിക്കുള്ള ശിക്ഷ വിധിക്കാൻ 'ദാറുൾ ഖാസ' എന്ന പേരിൽ സമാന്തര കോടതികൾ രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
അന്താരാഷ്ട്ര ഭീകര സംഘടനകളായ ഐ.എസിന്റെ ഉൾപ്പെടെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കാൻ ശ്രമിച്ചു. തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ടു. യുവാക്കളെ ഐ.എസിൽ ചേർക്കാൻ രഹസ്യപ്രചാരണം നടത്തി. അതിനായി ഗൾഫ് രാജ്യങ്ങളിൽ ധനസമാഹരണം നടത്തിയതിനു തെളിവുണ്ടെന്നും എൻ.ഐ.എ വ്യക്‌തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ.), ആയുധ നിരോധന നിയമം എന്നിവ ചുമത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളും പ്രവർത്തകരുമായ 59 പേർക്കെതിരേയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിലും ചെന്നൈയിലെ കോടതിയിലുമായിട്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
യു.എ.പി.എ. 45-ാം വകുപ്പു പ്രകാരം വിചാരണയ്‌ക്കു കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഇതിനായി എൻ.ഐ.എ നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചു വരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നാണു യു.എ.പി.എ വ്യവസ്‌ഥ.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന നിർവാഹക സമിതി അംഗം യഹിയ കോയ തങ്ങൾ, എറണാകുളം മേഖലാ സെക്രട്ടറി എം.എച്ച്. ഷിഹാസ്, എസ്.ഡി.പി.ഐ. ജില്ലാ ഭാരവാഹികളായ ടി.എസ്. സൈനുദീൻ, എ.പി. സാദിഖ്, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ എന്നിവർക്കെതിരേ എറണാകുളത്തെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha