സുജയ പാർവതി വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ )സംസ്ഥാന സമിതി യോഗത്തിൽ വാഗ്വാദം.

സുജയ പാർവതി വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ )സംസ്ഥാന സമിതി യോഗത്തിൽ വാഗ്വാദം. ഞായറാഴ്ച പാലക്കാട്ടു ചേർന്ന യോഗത്തിലാണ് സുജയ പാർവതി വിഷയം ചർച്ചയായത്.
സുജയയെ പിന്തുണച്ച് ബി എം എസ് പ്രക്ഷോഭം നടത്തുമ്പോൾ കെ യുഡബ്ല്യുജെ നേതൃത്വം കണ്ടില്ലെന്നു നടിച്ചത് ലജ്ജാകരമായെന്ന് യോഗത്തിൽ വിമർശനമുയർന്നു.
സുജയയെ സസ്പെൻഡ് ചെയ്തത് ബി എംഎസ് വേദിയിൽ പ്രസംഗിച്ചതിനല്ലെന്നും മറ്റു കാരണങ്ങളാലാണെന്നും ജനറൽ സെക്രട്ടറി കിരൺ ബാബു വാദിച്ചു.
സുജയയുടെ അഭിപ്രായം തേടിയിരുന്നോ എന്ന ചോദ്യത്തിൽ കൃത്യമായ വിശദീകരമം നൽകാൻ കഴിഞ്ഞില്ല. സുജയ അംഗത്വം പുതുക്കിയിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്ന വാദവും ഉയർന്നു. സുജയ പാർവതി വിഷയത്തിൽ ഇടപെടാത്തത് സംഘടനാപരമായ വീഴ്ചയായെന്ന് അവസാനം നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ട്.
ജന്മഭൂമിയിൽ നിന്നുള്ള ശ്രീകുമാറാണ് സുജയ്ക്ക്ക്ക്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് സംസാരിച്ച ജന്മഭൂമിയിൽ നിന്നുതന്നെയുള്ള വിനീത പിന്തുണച്ചു. എന്നാൽ ജനം ടി.വിയുടെ പ്രതിനിധി ബീനാ റാണി മൗനം പാലിച്ചത് സംഘപരിവാർ അനുഭാവ ഗ്രൂപ്പിനെ വെട്ടിലാക്കി. യൂണിയനെ പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന ജയ്ഹിന്ദ് ടിവിയിലെ കെ ബി ലിബീഷ് മാപ്പ് പറയാൻ തയാറല്ലാത്തതിനാൽ നടപടി പിൻവലിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
അതേ സമയം , സുജയ പാർവതി വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ യൂണിയനെ വിമർശിച്ച സംസ്ഥാന സമിതിയംഗം ശ്രീകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ നേതൃത്വം ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ട്.
ബിഎംഎസ് സജീവമായിരിക്കെ ജന്മഭൂമി അംഗത്തിനെതിരെ നടപടിയെടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എക്സിക്യൂട്ടീവിലെ ചില അംഗങ്ങൾ മുന്നറിയിപ്പു നൽകി. പ്രസ് ക്ലബുകളിലെ സർക്കാർ ഫണ്ട് ദുരുപയോഗത്തിൻ്റെ പേരിൽ സംഘടനയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന് നേതൃത്വം അഭ്യർഥിച്ചു. അംഗത്വ പരിശോധന, മെമ്പർഷിപ്പ് - എന്നിവയിൽ ഓരോ ജില്ലാ കമ്മിറ്റിയും വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നതായി ചർച്ച. ഇതിലിടപെടാൻ സംസ്ഥാന നേതൃത്വവും തയ്യാറായില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വലിയ തട്ടിപ്പിന് കളമൊരുക്കാനും നീക്കമുണ്ട്. ഇത്തവണ പതിനായിരത്തിലേക്ക് പദ്ധതി വിഹിതമുയർത്തി കമ്പനിയുമായി ഒത്തുകളിച്ച് പണം വിഴുങ്ങാനാണ് പദ്ധതിയെന്നും ആക്ഷേപം ഉണ്ട്. അംഗത്തിന് ഫോം നൽകാതെ തന്നെ വിഹിതത്തിൻ്റെ പാതി വാങ്ങിച്ചെടുത്ത് കുടുക്കാനാണ് നീക്കമെന്ന് ആക്ഷേപം. തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൻ്റെ വരവ് - ചെലവ് കണക്ക് പാലക്കാട് സംസ്ഥാന സമിതി യോഗത്തിലും അവതരിപ്പിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസിലെ നൗഫൽ ബിൻ യൂസഫിനെ പുറത്താക്കാൻ ഇടത് നിര നീക്കം നടത്തിയെങ്കിലും വിവരം ചോർന്നതോടെ മറുപക്ഷം സംഘടിച്ചു. ഇതോടെ നീക്കം ഉപേക്ഷിച്ചു.
https://www.facebook.com/Malayalivartha


























