പിണറായിയുടെ ബിനാമിയെ പൂട്ടി കേന്ദ്ര ഏജൻസി... ഇനി രക്ഷയില്ല... അടുത്തത് പിണറായി?

ഇനി അറസ്റ്റ് പ്രതീക്ഷിക്കുന്നത് രവീന്ദ്രനും അതുപോലെ ഫാരിസ് അബൂബക്കറിനുമാണ്. ധൃതി കാട്ടാതെ സമയമെടുത്ത് പഴുതടച്ച് തെളിവുകളൊക്കെ ശേഖരിച്ച് മുന്നോട്ട് നീങ്ങാനാണ് ഇപ്പോൾ കേന്ദ്രം ഏജൻസികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇനിയിപ്പോൾ എന്ത് തന്നെ സംഭവിച്ചാലും ഡൽഹിയിൽ ചില അദൃശ്യകരങ്ങൾ പിണറായിയെ സംരക്ഷിക്കും എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്.
ഈ അവസരത്തിൽ പാർട്ടിക്ക് പോലും മുഖ്യമന്ത്രിയെ രക്ഷിക്കാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ലൈഫ് മിഷൻ, സ്വർണക്കടത്ത് പോലെയല്ല ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന ഫാരിസ് അബൂബക്കർ വിഷയം, കാരണം മുഖ്യമന്ത്രിയെ പെടുത്താനുള്ളത് വിവാദ വ്യവസായിയുടെ കൈവശമുണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത.
ഇതിനെയെല്ലാം മുഖ്യമന്ത്രിയും ഭയപ്പെടുന്നുണ്ട്. വിഎസ് വെറുക്കപ്പെട്ടവൻ എന്ന് പൊതുവേദിയിൽ വച്ച് വിളിച്ച ഫാരിസ് ഇപ്പോൾ മുഖ്യമന്ത്രിയുടെ എല്ലാമെല്ലാമാണ്. 2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചത് ഈ അവസരത്തിൽ ഓർക്കുകയാണ്.
അതിൽ വിജയ് മല്യയുടെ പേരിലുള്ള കിംങ് ഫിഷർ കമ്പനിയാണ് സ്പോൺസർമാർ എന്നും അതിനെ പറഞ്ഞ് ഒളിപ്പിച്ചു. ഈ ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചു കൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് ശേഷമാണ് കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചത്.
"വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ പാർട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി നിർത്താതെ സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തുവന്നു.
അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ശ്രദ്ധേയമാണ്. കേസിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അവസരത്തിലാണ് മുങ്ങിയതെന്നും പിസി ആരോപിച്ചിട്ടുണ്ട്.
ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം തികഞ്ഞ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ.
https://www.facebook.com/Malayalivartha

























