ഒറ്റയ്ക്ക് നിന്നുകൊണ്ട് സ്വപ്നയുടെ വെല്ലുവിളി... മുട്ടിടിച്ച് സിപിഎമ്മുകാർ... മുഖ്യന്റെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി

ഒറ്റയ്ക്ക് നിന്നുകൊണ്ട് ഒരു സ്ത്രീ നിന്ന് വെല്ലുവിളിക്കുകയാണ്.... പണവും അധികാരവും ആൾക്കൂട്ടവും ഉണ്ടായിട്ടും വാ പൂട്ടി മിണ്ടാതെ ഇരിക്കേണ്ടി വരുന്ന ഗതികേട് . കണക്ക് പറയാതെ ഒരു കാലവും കടന്നു പോയ ചരിത്രമില്ല... അത് ഓർക്കുന്നത് നന്നായിരിക്കും. തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ ഏതുവിധേനയും വ്യക്തിഹത്യ നടത്താനും ഉൻമൂലനം ചെയ്യാനും ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് സ്വപ്ന സുരേഷ്. സ്വപ്ന പറയുന്നതിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നതാണ് ആ വാക്ക് ജനങ്ങൾ കൂടി ഏറ്റെടുക്കാൻ കാരണം.
2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കണമെന്നും പകരം 30 കോടി രൂപ നൽകാമെന്നും രാജ്യം വിട്ട് പോകാൻ സഹായിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞുവെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
അല്ലാത്ത പക്ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ വകവരുത്താനും മടിക്കില്ലെന്നും യൂസഫലിയുടെ സഹായത്തോടെ കേസിൽ ഉൾപ്പെടുത്തുമെന്നും വിജേഷ് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വപ്‌നയുടെ പരാതിയിൽ ബംഗലൂരു പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വർണ്ണക്കള്ളകടത്തു കേസ് ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടി ആരോ അണിയറയിൽ ശ്രമിച്ചു എന്ന സംശയം പഴയ ഷാജ് കിരൺ എന്ന ദല്ലാളിന്റെ കേസിന്റെ പരിസമാപ്തി വഴിവെക്കുകയും ചെയ്തു. ഇനി അന്വേഷണ ഏജൻസികൾ ഏറെ നോട്ടമിടേണ്ടത് സ്വപ്ന സുരേഷിന്റെ ദേഹസുരക്ഷയിലാണ്.
സ്വപ്ന സുരേഷ് ആർക്കൊക്കെയോ കടുത്ത വെല്ലുവിളിയായി മാറിക്കഴിഞ്ഞു. അതിന്റെ അവസാനത്തെ ഡ്രസ് റിഹേഴ്സൽ ആണ് ഇപ്പോൾ കണ്ടത്. സമനില തെറ്റി അവർ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഏതെങ്കിലും 'കില്ലർ ഗാങ്' രംഗത്തുവന്നാൽ അത്ഭുതപ്പെടാനില്ല.വരുതിയിൽ നിൽക്കുന്നില്ലെന്ന് വന്നാൽ വകവരുത്തിക്കളയുക എന്നത് നമ്മുടെയും രാഷ്ട്രീയത്തിലെ അനുഭവപാഠമാണല്ലോ !
ഇങ്ങനെ പൊളിച്ചെഴുതുകയാണ് അദ്ദേഹം. ഒരർത്ഥത്തിൽ പറഞ്ഞാൽ കേരളത്തിലെ സിപിഎമ്മിനെ ഭയന്നാണ് സ്വപ്‌ന കേരളം വിട്ടത്. ഇനി അവരെ കേരളത്തിലേയ്ക്ക് വരുത്താൻ കേസുകളുടെ കൂമ്പാരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുരക്ഷിതമായി കേരളത്തിലെത്തി മടങ്ങാമെന്ന് സ്വപ്‌നയ്ക്കും അത്ര വിശ്വാസമില്ല. കാരണം അത്രത്തോളം വെല്ലുവിളികളാണ് സ്വപ്‌ന ഉയർത്തിയിരിക്കുന്നത്.
സ്വപ്‌നയുടെ ഓരോ നീക്കവും പിണറായി വിജയനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നുണ്ട് . കൂടാതെ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളായ ഒരുപറ്റം നേതാക്കളേയും വാരിവലിച്ചിട്ട് അലക്കുന്നുണ്ട്. മറുപടി പറയാതെ പരമാവധി ആരോപണ വിധേയർ ചീഞ്ഞ് നാറട്ടെയെന്നാണ് പാർട്ടിയും തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്ന സാഹചര്യമാണ്.
എന്നാൽ സ്വപ്‌നയും വിജേഷും ചേർന്ന് നടത്തിയ നാടകമാണെന്നും മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പ്രതിഛായ തകർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നും സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കാണിച്ചാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പരാതി നൽകിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും എം വി ഗോവിന്ദനെയും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha

























